HomeKerala'പാർട്ടിയിൽ നിന്ന് നേടാവുന്നതെല്ലാം നേടി, ഇപ്പോൾ എതിരല്ലേ പറഞ്ഞുനടക്കുന്നത്': G സുധാകരനും...

‘പാർട്ടിയിൽ നിന്ന് നേടാവുന്നതെല്ലാം നേടി, ഇപ്പോൾ എതിരല്ലേ പറഞ്ഞുനടക്കുന്നത്’: G സുധാകരനും CPM പ്രവർത്തകരും തമ്മിൽ വാക്കേറ്റം | G Sudhakaran Clashes With CPM Workers

ആലപ്പുഴ: അമ്പലപ്പുഴ നീർക്കുന്നം സ്കൂളിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെച്ചൊല്ലി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ പരസ്യമായ വാക്കുതർക്കം. സ്കൂൾ കെട്ടിടം പൊളിച്ചതിന് പിന്നാലെ അവിടെ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നു എന്ന ആരോപണം അന്വേഷിക്കാൻ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം എത്തിയതായിരുന്നു എംഎൽഎ. ഈ സമയത്താണ് പ്രശാന്ത് കുട്ടി, ഹാരിസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സുധാകരനെ തടഞ്ഞതും വാക്കേറ്റമുണ്ടായതും.(G Sudhakaran Clashes With CPM Workers Over School Soil Smuggling Allegation)

സ്കൂളിൽ നിന്ന് കരാറുകാർ മണ്ണുകൂടി കൊണ്ടുപോയതോടെ അവിടെ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടുവെന്നും ഇത് പിടിഎയുടെ അറിവോടെയാണെന്നും ആരോപിച്ച് ജി. സുധാകരൻ സ്കൂൾ വളപ്പിൽ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. എന്നാൽ സുധാകരൻ ഉന്നയിക്കുന്ന ആരോപണങ്ങൾ വ്യാജമാണെന്നും മണ്ണ് മാറ്റിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈവശമുണ്ടെന്നുമാണ് സി.പി.എം പ്രവർത്തകരുടെ വിശദീകരണം. തർക്കത്തിനിടെ സി.പി.എം നേതാക്കൾ സുധാകരന്റെ രാഷ്ട്രീയ മാറ്റത്തെ ചോദ്യം ചെയ്തതോടെ വാക്കേറ്റം രൂക്ഷമായി.

താങ്കളെ പാർട്ടി എല്ലാം ആക്കിയിട്ട് ഇപ്പോൾ പാർട്ടിക്കെതിരെ പറഞ്ഞുനടക്കുകയല്ലേ. പാർട്ടിയിൽ നിന്ന് നേടാനാവുന്നതെല്ലാം നേടിയിട്ടാണ് ഈ കാണിക്കുന്നത്. ഒന്നരവർഷം മുൻപ് ‘സാറേ’ എന്നല്ലേ എല്ലാവരെയും കൊണ്ട് താങ്കൾ വിളിപ്പിച്ചിരുന്നത്? താങ്കളുടെ നിലവാരം എല്ലാവർക്കും അറിയാം, എന്ന് ഇവർ ആക്രോശിച്ചു.

എന്നാൽ ഇതിന് കൃത്യമായ മറുപടിയുമായി സുധാകരനും രംഗത്തെത്തി. ഞാൻ പാർട്ടിക്ക് വെളിയിൽ പോയി. ഞാൻ പാർട്ടിയിൽ നിന്ന് എന്ത് നേടാൻ? ഇതൊക്കെ നിങ്ങൾ സ്ഥിരം പറയുന്ന വാക്കുകളല്ലേ. ഓരോ പാർട്ടിയിലും പ്രവർത്തിക്കുന്നവരെ ജനം അംഗീകരിക്കും, അതാണ് ഞങ്ങളെയും അംഗീകരിച്ചത്. 21,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്. താങ്കളുടെ നിലവാരം എല്ലാവർക്കും അറിയാം, എന്ന് സുധാകരൻ തിരിച്ചടിച്ചു.

Story Summary

A heated argument broke out between Ambalappuzha MLA G. Sudhakaran and CPM workers at Neerkunnam School in Alappuzha over alleged illegal soil smuggling. Sudhakaran, who arrived with Congress workers to inspect the school’s waterlogging issues, faced backlash from CPM panchayat members, including Haris.

Clickable Info Box