തിരുവനന്തപുരം: വയനാട് കള്ളാടി തുരങ്കപ്പാതാ മുഖത്തുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തം അതീവ ആശങ്കാജനകവും നാടിനെ നടുക്കുന്നതുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. സുരക്ഷാ നിർദ്ദേശങ്ങൾ പൂർണ്ണമായി അവഗണിച്ച്, നിർമ്മാണ ചുമതലയുള്ള കമ്പനി കാട്ടിയ തികഞ്ഞ അനാസ്ഥ കൊടും പാതകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(VM Sudheeran Demands Comprehensive Inquiry Into Wayanad Kalladi Tunnel Landslide Disaster)
സർവ്വ മുന്നറിയിപ്പുകളും സുരക്ഷാ നിർദ്ദേശങ്ങളും പാടെഅവഗണിച്ച് തികഞ്ഞ അനാസ്ഥയിലൂടെ കൊടും പാതകമാണ് ഉത്തരവാദപ്പെട്ട കമ്പനി ഉൾപ്പെടെയുള്ളവർ ചെയ്തത്. ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങളുടെ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും തീരാ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതേക്കുറിച്ചു സത്യസന്ധവും സമഗ്രവുമായ അന്വേഷണം ജനങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ നടത്തണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. അവരിൽനിന്നും അർഹമായ നഷ്ടപരിഹാരം ഈടാക്കണം. ദുരന്തതിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സാധ്യമായ സർവ്വ സഹായങ്ങളും ആശ്വാസ നടപടികളും സ്വീകരിക്കുന്നതിന് സർക്കാർ മുന്നോട്ടുവരണമെന്നാണ് അഭ്യർത്ഥനയെന്നും അദ്ദേഹം കുറിച്ചു.
Story Summary
Senior Congress leader V.M. Sudheeran expressed deep grief over the tragic landslide at the Wayanad Kalladi tunnel road construction site, terming the company’s negligence as a severe crime. He demanded a comprehensive and transparent inquiry to punish the guilty and urged the government to recover compensation from the responsible company to aid the victims’ families.

