കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു. തുരങ്കപാതയുടെ നിർമ്മാണക്കമ്പനി താൽക്കാലികമായി ഒരുക്കിയിരുന്ന കണ്ടെയ്നർ ഓഫീസിൽ നിന്നാണ് രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടത്തിൽ പരിക്കേറ്റ 6 അതിഥി തൊഴിലാളികളെ നേരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.(Wayanad Kalladi Landslide a Death Confirmed PWD Warning Released)
നിലവിൽ ആകെ 6 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇതിൽ ഒരാളുടെ പരിക്ക് അതീവ ഗുരുതരമാണ്. ഹിര സുരേഷ്, ദിലീപ്, സൂരജ്, സഞ്ജയ് താപുർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ചികിത്സയിലുള്ളത്. അതിനിടെ, ദുരന്തമുണ്ടായ കള്ളാടി മീനാക്ഷിപ്പാലത്തിന് സമീപം വൻ അപകടസാധ്യത നിലനിന്നിരുന്നതായി കാണിച്ച് പൊതുമരാമത്ത് വകുപ്പ് മുൻപ് നൽകിയ ഔദ്യോഗിക മുന്നറിയിപ്പ് രേഖകൾ പുറത്തുവന്നു.
പദ്ധതി പ്രദേശത്ത് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് കാരണം മഴക്കാലത്ത് ‘സോയിൽ പൈപ്പിങ്’, ‘സ്ലോപ്പ് സ്റ്റബിലിറ്റി’ എന്നീ പ്രതിഭാസങ്ങൾ മൂലം വലിയ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ജൂൺ 25-ന് ചേർന്ന അവലോകന യോഗത്തിൽ പി.ഡബ്ല്യു.ഡി മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സംബന്ധിച്ച യോഗത്തിന്റെ മിനുട്സ് പൊതുമരാമത്ത് വകുപ്പ് പുറത്തുവിട്ടു. കള്ളാടിയിലേത് പൂർണ്ണമായും മനുഷ്യനിർമ്മിത ദുരന്തമാണെന്ന് മന്ത്രി ടി. സിദ്ദിഖ് ആവർത്തിച്ചു.
ചെളിയും മണ്ണും നീക്കം ചെയ്യുന്നതിൽ കൊങ്കൺ കമ്പനിക്ക് ഗുരുതരമായ പാളിച്ച സംഭവിച്ചതായും നിർദ്ദേശം അനുസരിക്കാത്തതിനെതിരെ ശക്തമായ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് തുരങ്കപാത നിർമ്മാണം നടക്കുന്ന പ്രദേശത്തെ നിർമ്മാണ പ്രവൃത്തികളും ഇപ്പോൾ അടിയന്തരമായി നിർത്തിവെച്ചിരിക്കുകയാണ്. പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുന്നതിനാൽ അപകടസാധ്യത മുൻനിർത്തി നാട്ടുകാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു തുടങ്ങി. അപകടത്തിൽ ഒരു വീടും പള്ളിയും, ബസ് സ്റ്റോപ്പും പൂർണ്ണമായി തകർന്നു. മീനാക്ഷിപ്പാലവും തൊഴിലാളികളുമായി വന്ന രണ്ട് ബസുകളും പൂർണ്ണമായും മണ്ണിനടിയിലാണ്. തൊഴിലാളികൾ വിശ്രമിച്ചിരുന്ന ഷെഡുകൾക്ക് മുകളിലേക്കാണ് കുന്ന് ഇടിഞ്ഞുവീണത്. നാട്ടുകാരും പോലീസും ഫയർഫോഴ്സും എൻ.ഡി.ആർ.എഫും ചേർന്നാണ് ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. റവന്യൂ മന്ത്രി എ.പി. അനിൽകുമാർ, കൃഷി മന്ത്രി ടി. സിദ്ദിഖ് എന്നിവരോട് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഉടൻ വയനാട്ടിലെത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
Story Summary
One death have been confirmed in the massive landslide at the Wayanad-Kalladi tunnel construction site. Six injured migrant workers are undergoing treatment at Meppadi Moopens Medical College, with one in critical condition. Meanwhile, PWD released minutes from a June 25 meeting proving that Konkan Railway was explicitly warned about potential soil piping and slope instability due to unscientific soil piling. Amid ongoing heavy rains, residents are being evacuated, and tunnel construction works in Kozhikode have been temporarily suspended.

