തൃശൂർ: നഗരത്തിലെ അനാശാസ്യ കേന്ദ്രത്തിൽ ഒഡീഷ സ്വദേശിയായ യുവാവ് ക്രൂരമർദ്ദനമേറ്റ് കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ. അസം സ്വദേശി നൂർ ആലം ആണ് പിടിയിലായത്. ഈസ്റ്റ് സി.ഐ.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അസമിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.(Thrissur Brothel Murder Case Prime Accused Noor Alom Arrested Assam)
ഒഡീഷ സ്വദേശിയായ ധൻപത് നായ്ക് ആണ് കൊലചെയ്യപ്പെട്ടത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം ഏഴായി. ഇക്കഴിഞ്ഞ 18-ന് രാത്രി 10 മണിയോടെ തൃശൂർ നഗരത്തിലെ കോരപ്പത്ത് ലൈനിലുള്ള വാടകവീട്ടിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിലായിരുന്നു കൊലപാതകത്തിലേക്ക് നയിച്ച സംഭവം.
കൊല്ലപ്പെട്ട ധൻപത് നായ്ക്കും സുഹൃത്തും ഇവിടെയെത്തിയിരുന്നു. തുടർന്ന് പണത്തെച്ചൊല്ലി അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. തർക്കം രൂക്ഷമായതോടെ സംഘർഷമായി മാറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കേസിൽ രണ്ടു സ്ത്രീകളും നാലു പുരുഷന്മാരും അടക്കം ആറുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Story Summary
The prime accused in the murder of an Odisha native at an illegal brothel in Thrissur has been arrested from Assam. The accused, Noor Alam, a native of Assam, was apprehended by the Thrissur East CI-led investigation team. The victim, Dhanpat Naik, was brutally assaulted following a dispute over money and services at a rented house.

