ആലപ്പുഴ: സർക്കാർ ധനസഹായത്തോടെ നിർമ്മിച്ച വീടിന് പഞ്ചായത്ത് നമ്പർ ലഭിക്കാൻ വൈകുന്നതിലും ലൈഫ് പദ്ധതിയുടെ അവസാന ഗഡു മുടങ്ങിയതിലും മനംനൊന്ത് വയോധികനായ മത്സ്യത്തൊഴിലാളി ജീവനൊടുക്കി. അരൂർ പള്ളിയോടപ്പുരയ്ക്കൽ സുബ്രമണ്യനെയാണ് (72) വീടിനടുത്തുള്ള കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.(Aroor Elderly Fisherman Suicide Over Life Mission House Number Delay)
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽപെട്ട സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത് എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാണിച്ചാണ് വീടിന് നമ്പർ നൽകുന്നത് നീണ്ടുപോയത്. വീട് പണി പൂർത്തിയാക്കാൻ കഴിയാത്തതിൽ സുബ്രമണ്യൻ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
Story Summary
A 72-year-old fisherman committed suicide in Aroor after a prolonged delay in getting a house number from the local panchayat for his newly built LIFE Mission house. The delay, caused by CRZ regulations, led to the withholding of his final installment.

