തിരുവനന്തപുരം: പിഎം ആവാസ് യോജന പ്രകാരം നിർമ്മിക്കുന്ന വീടുകളിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക എംബ്ലം പതിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് മന്ത്രി കെ.എം. ഷാജി ആവർത്തിച്ചു. വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, കേന്ദ്ര എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയിൽ കേന്ദ്രത്തിന്റെ എംബ്ലം വെക്കണം എന്നത് നിബന്ധനയാണെന്നും അദ്ദേഹം പറഞ്ഞു.(KM Shaji defends PMAY emblem and responds to AK Balan criticisms)
ഇടതു സർക്കാർ ഈ പദ്ധതിയിൽ നിന്ന് പിന്മാറിയത് പ്രധാനമന്ത്രിയുടെ ഫോട്ടോയുടെ പേരിലാണെന്ന വാദം നുണയാണെന്നും, യഥാർത്ഥത്തിൽ സംസ്ഥാന വിഹിതം നൽകാൻ കഴിയാത്തതുകൊണ്ടാണ് പിന്മാറിയതെന്നും ഷാജി ആരോപിച്ചു. ഒരു ലക്ഷത്തിലേറെ പേർക്ക് വീട് ലഭിക്കേണ്ട പദ്ധതിയെ ഇത്തരം കപട ആദർശങ്ങൾ പറഞ്ഞ് തടസ്സപ്പെടുത്തുന്നത് ജനങ്ങളോടുള്ള ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ എ.കെ. ബാലൻ നടത്തിയ വിമർശനങ്ങളെ ഒരു തമാശയായി മാത്രമേ കാണുന്നുള്ളൂവെന്ന് മന്ത്രി മറുപടി നൽകി. ബാലൻ അങ്ങനെ പലതും പറയും, എന്നാൽ താൻ വികസന കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകുമെന്നും ഷാജി പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം നിയമപരമായി ശരിയായ രീതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരാൾ വിശ്വാസിയായതുകൊണ്ട് മാത്രം അയാളെ ആർഎസ്എസ് എന്ന് മുദ്രകുത്തുന്നത് ശരിയല്ല. ഗ്രാമസഭകളുടെ അധികാരം പുനസ്ഥാപിക്കുമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകുമെന്നും മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി.
Story Summary
Minister K.M. Shaji has reiterated that displaying the central government emblem on PMAY houses is a mandatory condition and clarified that it does not involve the Prime Minister’s photograph. He refuted the LDF’s claims regarding the reason for their withdrawal from the project, attributing it instead to financial constraints.

