ബെംഗളൂരു: ആർഎസ്എസിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് നൽകിയ പരാതിയിൽ പ്രിയങ്ക് ഖാർഗെയ്ക്കും മുഹമ്മദ് നാലപ്പാടിനും എതിരെ കോടതി നടപടി. സ്വകാര്യ മാനനഷ്ട പരാതിയിലാണ് ബെംഗളൂരു XLII അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കേസെടുത്തത്. ജൂൺ 27-നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.(RSS defamation case, Bengaluru court issues summons to Priyank Kharge and Mohammed Nalapad)
ഭാരതീയ ന്യായ സംഹിത (BNS) 2023 സെക്ഷൻ 356 പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ പ്രതികളായ പ്രിയങ്ക് ഖാർഗെയും മുഹമ്മദ് നൽപ്പാടും ജൂലൈ 21-ന് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. അതേസമയം, ഇതേ പരാതിയിൽ ഉൾപ്പെടുത്തിയിരുന്ന ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവിനെതിരെ നടപടികൾ സ്വീകരിക്കാൻ കോടതി വിസമ്മതിച്ചു.
അദ്ദേഹത്തിനെതിരായ നടപടികൾ കോടതി തള്ളിക്കളഞ്ഞു. ആർഎസ്എസിനെതിരായ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ ക്രിമിനൽ നടപടിക്കായി കോടതിയെ സമീപിച്ചത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യാനും പ്രതികൾക്ക് സമൻസ് അയക്കാനും കോടതി ഉത്തരവിടുകയായിരുന്നു.
Story Summary
A Bengaluru court has initiated criminal proceedings against Karnataka Minister Priyank Kharge and Congress leader Mohammed Nalapad in a defamation case concerning alleged derogatory remarks against the RSS. The court, acting on a private complaint filed by Tejas A., issued summons for the duo to appear on July 21, 2026. Proceedings against a third accused, Health Minister Dinesh Gundu Rao, were dropped by the court at the cognizance stage.

