തിരുവനന്തപുരം: ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെതിരെ കുടുംബം ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. ഒന്നര വർഷം മുൻപ് നടന്ന വിവാഹത്തിന് ശേഷം ആരതി തുടർച്ചയായി ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഇരയായിരുന്നെന്നാണ് കുടുംബത്തിന്റെ പരാതി.(Attukal suicide case, Attukal woman suicide family accuses husband of abuse and financial exploitation)
വിവാഹത്തിനായി നൽകിയ 50 പവൻ സ്വർണത്തിൽ ഭൂരിഭാഗവും അതുൽ വിറ്റുതീർത്തെന്നും, ബാക്കിയുള്ളത് പണയം വെക്കാൻ ശ്രമിച്ചപ്പോൾ എതിർത്തതിന് ആരതിയെ ക്രൂരമായി മർദിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സ്വന്തം വീട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും ആരതിയെ അകറ്റി നിർത്താൻ അതുൽ ശ്രമിച്ചിരുന്നു. വിനോദയാത്രകൾക്കും വാഹനങ്ങൾ വാങ്ങുന്നതിനുമായി ആരതിയുടെ സ്വർണം ഇയാൾ ധൂർത്തടിച്ചതായും കുടുംബം പറഞ്ഞു.
ആരതിക്ക് മുൻപ് മറ്റൊരു യുവതിയുമായി അതുലിന് ബന്ധമുണ്ടായിരുന്നെന്നും, ആ യുവതി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ആരതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. വെള്ളിയാഴ്ച മരിക്കുന്നതിന് തൊട്ടുമുൻപ് പരിക്കേറ്റതിന്റെ ചിത്രങ്ങൾ ആരതി അമ്മയ്ക്ക് അയച്ചുനൽകിയിരുന്നു. സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ ഡയറിയിലെ പേജുകൾ കീറിമാറ്റിയ നിലയിലായിരുന്നു.
Story Summary
The family of the young woman who died by suicide in Attukal has leveled serious allegations of physical abuse and financial exploitation against her husband, Atul. They claim he squandered her 50 sovereigns of gold on lavish lifestyle expenses and systematically isolated her from her family. Reports also suggest Atul had a past relationship with a woman who also died by suicide. The police found diary entries indicating her husband’s ongoing physical and mental torture as the reason for her death.

