Description
Digital Voice of Kerala
Sunday, June 14, 2026

Digital Voice of Kerala
HomeKerala'നിപ ബാധിതൻ വെന്റിലേറ്ററിൽ തുടരുന്നു, ബഹ്‌റൈനിൽ നിന്നെത്തിച്ച മരുന്നിൻ്റെ ആദ്യ ഡോസ്...

‘നിപ ബാധിതൻ വെന്റിലേറ്ററിൽ തുടരുന്നു, ബഹ്‌റൈനിൽ നിന്നെത്തിച്ച മരുന്നിൻ്റെ ആദ്യ ഡോസ് നൽകി, ഷിഗെല്ല മൂലം 3 മരണങ്ങൾ’: ആരോഗ്യമന്ത്രി K മുരളീധരൻ | Kozhikode Nipah Patient

🎙️ Latest Podcast

കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ബാധിതൻ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. രോഗിക്ക് ജൂൺ 10 മുതൽ പ്രതിരോധ മരുന്നുകളും 12 മുതൽ ആന്റിബോഡിയും നൽകിവരുന്നുണ്ട്. കൂടാതെ, ബഹ്‌റൈനിൽ നിന്ന് പ്രത്യേകമായി എത്തിച്ച മരുന്നിന്റെ ആദ്യ ഡോസ് ഇന്ന് രാവിലെ രോഗിക്ക് നൽകി. നിലവിൽ രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.(Kozhikode Nipah Patient Critical And Shigella Outbreak Causes Three Deaths)

പട്ടികയിലുള്ള 44 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ ആരോഗ്യസ്ഥിതി ആരോഗ്യവകുപ്പ് കർശനമായി നിരീക്ഷിച്ചുവരികയാണ്. അതേസമയം, സംസ്ഥാനത്ത് ഷിഗെല്ല പടരുന്നത് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുന്നു. ഷിഗെല്ല ബാധയെ തുടർന്ന് ഇതുവരെ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലാണ് ഇതിൽ രണ്ട് മരണങ്ങളും നടന്നത്. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 54 വയസ്സുകാരിയാണ് മരണപ്പെട്ട മൂന്നാമത്തെയാൾ. മരണശേഷമാണ് ഇവരുടെ പരിശോധനാ ഫലം പോസിറ്റീവായത്.

സംസ്ഥാനത്ത് ഇതുവരെ 135 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 68 കേസുകളും കോഴിക്കോട് ജില്ലയിലാണ്. വയനാട്ടിൽ 16 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലുള്ള നാല് കുട്ടികളിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗപ്രതിരോധത്തിനായി സംസ്ഥാന വ്യാപകമായി ‘സ്റ്റോപ്പ് ഡയേറിയ’ ക്യാമ്പയിൻ നടപ്പിലാക്കി വരികയാണെന്നും, നിപയോടൊപ്പം തന്നെ ഷിഗെല്ല നിയന്ത്രിക്കാനും കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story Summary

Nipah virus patient in Kozhikode remains in critical condition on ventilator support, though initial test results from contacts have returned negative. Simultaneously, the state is facing a Shigella outbreak, resulting in three deaths and 135 confirmed cases, with intensive care efforts underway for affected children.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.