Description
Digital Voice of Kerala
Sunday, June 14, 2026

Digital Voice of Kerala
HomeKerala'ആദ്യം സ്വന്തം പാർട്ടിയിലെ മന്ത്രിമാർക്കിടയിൽ അവതാരങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം': ബിനോയ്...

‘ആദ്യം സ്വന്തം പാർട്ടിയിലെ മന്ത്രിമാർക്കിടയിൽ അവതാരങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം’: ബിനോയ് വിശ്വത്തിന് മറുപടിയുമായി പിണറായി വിജയൻ | Pinarayi Vijayan Responds

🎙️ Latest Podcast

തിരുവനന്തപുരം : സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ‘അവതാര’ പരാമർശത്തിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്വന്തം പാർട്ടിയിലെ മന്ത്രിമാർക്കിടയിൽ ‘അവതാരങ്ങൾ’ പ്രവർത്തിക്കുന്നുണ്ടോ എന്ന് ബിനോയ് വിശ്വം ആദ്യം പരിശോധിക്കുകയാണ് വേണ്ടതെന്ന് പിണറായി വിജയൻ തുറന്നടിച്ചു.(Pinarayi Vijayan Responds To Binoy Viswam’s Avatar Remark)

തൃശ്ശൂരിൽ എം.എ. ബേബിയുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിലാണ് വിവാദ പരാമർശം ഉണ്ടായത്. ഭരണത്തിലിരിക്കുമ്പോൾ അവതാരങ്ങൾ സ്വാധീനം ചെലുത്താൻ ശ്രമിക്കുമെന്നും അവരെ അകറ്റി നിർത്തണമെന്നും പിണറായി വിജയൻ വർഷങ്ങൾക്ക് മുൻപ് നൽകിയ മുന്നറിയിപ്പ് ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു. ഈ മുന്നറിയിപ്പ് സർക്കാരിന് ബാധകമായോ എന്ന് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പിന്തുണ ഇടതുപക്ഷത്തിന് നഷ്ടമായത് ഗൗരവകരമാണെന്നും, സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പോര് ശത്രുക്കൾക്ക് വളമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാദങ്ങൾ കത്തിയതോടെ താൻ പിണറായിയുടെ വാക്കുകളെ മാനിക്കുന്നുവെന്നും, ‘അവതാരം’ എന്ന തൊപ്പി ആർക്കെല്ലാം യോജിക്കുമോ അവർക്കെല്ലാം അണിയാമെന്നും ബിനോയ് വിശ്വം പിന്നീട് വിശദീകരിച്ചു.

Story Summary

Opposition leader Pinarayi Vijayan has responded to CPI state secretary Binoy Viswam’s ‘avatar’ remark, suggesting that Viswam should first inspect his own party’s ministers for such influences. This follows Viswam’s recent speech questioning whether Pinarayi’s long-standing warning about ‘avatars’ (corrupt influencers) had been violated, a statement which caused a stir within the Left coalition despite his later clarifications.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.