കോഴിക്കോട് : ആരോഗ്യ മന്ത്രിയുടെ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട വാർത്തയ്ക്ക് താഴെ വിദ്വേഷകരമായ കമന്റ് ഇട്ട സി പി ഐ എം പ്രവർത്തകനെതിരെ കേസ്. കെ.പി.സി.സി അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, കലാപത്തിന് പ്രേരിപ്പിക്കലടക്കം വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.(Case Registered Against CPIM Worker For Hate Comment Against Health Minister)
വിദ്വേഷ പ്രചാരണങ്ങൾക്കും പ്രതിഷേധ സാധ്യതകൾക്കുമിടയിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ കോഴിക്കോടെത്തി. മന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും വൻ പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കോഴിക്കോട് കളക്ടറേറ്റിൽ മന്ത്രിയുടെ നേതൃത്വത്തിൽ നിപ, ഷിഗല്ല പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായുള്ള ഉന്നതതല അവലോകന യോഗം ചേർന്നു. വിവിധ ജില്ലാ കളക്ടർമാർ, ഡി.എം.ഒ, ഡി.ഇ.ഒ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് ശേഷം മന്ത്രി മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ചു.
Story Summary
A case has been registered against a CPI(M) worker from Thamarassery for posting hateful comments against Health Minister K. Muraleedharan on social media. Amidst potential protest threats, the Minister arrived in Kozhikode to chair a high-level review meeting on Nipah and Shigella outbreaks and subsequently visited the Medical College, with tight police security deployed.

