സാഓ പോളോ: ബ്രസീലിൽ അഡ്വഞ്ചർ സ്പോർട്സ് സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയെ തുടർന്ന് 21 വയസ്സുകാരിയായ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം (Brazil rope jump accident death). ബ്രസീലിലെ സാഓ പോളോയിലുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ‘സ്കെലിറ്റൺ ബ്രിഡ്ജിൽ’ (Skeleton Bridge) റോപ്പ് ജംപിംഗ് (Rope Jumping) നടത്തുന്നതിനിടെ സുരക്ഷാ കയർ (Safety Rope) ശരീരവുമായി ബന്ധിപ്പിക്കാൻ ജീവനക്കാർ മറന്നുപോയതാണ് ദുരന്തത്തിന് കാരണമായത്. ഫിസിക്കൽ എഡ്യൂക്കേഷൻ ബിരുദധാരിയായ മരിയ എഡുവാർഡ റോഡ്രിഗസ് ഡി ഫ്രീറ്റാസ് (Maria Eduarda Rodrigues de Freitas) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. സാഹസിക വിനോദത്തിനായി പ്രതിശ്രുത വരനൊപ്പം എത്തിയതായിരുന്നു മരിയ. സുരക്ഷാ ബെൽറ്റുകളും മറ്റ് സജ്ജീകരണങ്ങളും ധരിപ്പിച്ച ശേഷം, പ്രധാന സുരക്ഷാ കയർ ബന്ധിപ്പിക്കുന്നതിന് മുൻപ് തന്നെ അവിടെയുണ്ടായിരുന്ന മൂന്ന് ഇൻസ്ട്രക്ടർമാർ ചേർന്ന് മരിയയെ പ്ലാറ്റ്‌ഫോമിൽ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. ഏകദേശം 40 മീറ്ററോളം (130 അടി) ഉയരത്തിൽ നിന്ന് സുരക്ഷാ കയറില്ലാതെ താഴെയുള്ള മലയിടുക്കിലേക്ക് മരിയ പതിച്ചു.
മരിയ താഴേക്ക് പതിച്ച നിമിഷം തന്നെ “കയർ കെട്ടിയിട്ടില്ല” എന്ന് ചുറ്റുമുണ്ടായിരുന്നവർ നിലവിളിക്കുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങളിൽ വ്യക്തമാണ്. കനത്ത ആഘാതത്തിൽ ഒന്നിലധികം മാരക പരിക്കുകളേറ്റ മരിയ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അപകടം നേരിൽ കണ്ട മരിയയുടെ പ്രതിശ്രുത വരൻ മാനസികമായി തളരുകയും തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
🇧🇷‼️NOVO: Infelizmente identificada: Maria Eduarda Rodrigues de Freitas, 21 anos. A jovem que caiu da Ponte Esqueleto em Limeira (SP) ontem.
Os funcionários esqueceram de prender a corda de segurança e a jogaram mesmo assim.
Vídeos mostram que várias pessoas perceberam o… pic.twitter.com/3RLoXBxK4a
— Conservatism And Elegance 🇺🇲 (@ThayzzySmith) June 14, 2026
അപകടത്തിന് തൊട്ടുമുൻപ്, പാലത്തിന്റെ ചിത്രത്തിനൊപ്പം “എന്നെ ഈ പാലത്തിൽ നിന്ന് ചാടാൻ അനുവദിച്ച ആ ഭ്രാന്തൻ ആരാണ്?” എന്ന് മരിയ ഇൻസ്റ്റാഗ്രാമിൽ തമാശരൂപേണ കുറിച്ചിരുന്നു. ഈ പോസ്റ്റ് പിന്നീട് വലിയ തോതിൽ വൈറലായി. സംഭവത്തിന് പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച രണ്ടുപേരടക്കം സാഹസിക വിനോദം സംഘടിപ്പിച്ച കമ്പനിയിലെ ആറ് ജീവനക്കാരെ ബ്രസീൽ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary:
A 21-year-old physical education graduate, Maria Eduarda Rodrigues de Freitas, tragically lost her life in Limeira, Brazil, during a rope-jumping activity after instructors allegedly forgot to attach the safety rope to her harness. The horrific incident occurred at the ‘Ponte do Esqueleto’ (Skeleton Bridge) in São Paulo state when three staff members launched her from a 40-meter (130-foot) high platform, unaware that the primary safety cord was disconnected.

