തിരുവനന്തപുരം : ശബരിമലയിൽ യുവതികൾ പ്രവേശിച്ച ദിവസം തന്നെയും എ.ഡി.ജി.പി ശ്രീജിത്തിനെയും ബോധപൂർവം സന്നിധാനത്ത് നിന്ന് മാറ്റിനിർത്തിയിരുന്നുവെന്ന എ. പത്മകുമാറിന്റെ അവകാശവാദം നിരാകരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പത്മകുമാർ പറയുന്ന കാര്യങ്ങൾ സത്യമല്ലെന്നും അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും പിണറായി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(Padmakumar’s Sabarimala Allegations, Pinarayi Vijayan And MV Govindan Dismiss Allegations)
പത്മകുമാർ ആത്മകഥ എഴുതട്ടെയെന്നും അതിലൊന്നും ഒരു തടസവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. പത്മകുമാറിനെ ആരും മാറ്റിനിർത്തിയിട്ടില്ലെന്നും പിണറായി പറഞ്ഞു.
പത്മകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്ന് എം.വി. ഗോവിന്ദൻ തുറന്നടിച്ചു. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പാർട്ടി നടപടി നേരിടുന്ന വ്യക്തിയാണ് പത്മകുമാർ എന്നും, കൂടുതൽ വിവരങ്ങൾ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.ഐ.എം പത്മകുമാറിനെതിരെ അച്ചടക്ക നടപടി എടുക്കാൻ ഇരിക്കെയാണ്, പാർട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.
അതേസമയം, സ്വർണ്ണക്കൊള്ളക്കേസ് അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് പിണറായി വിജയൻ ആരോപിച്ചു. കേസിലെ പ്രതികളുടെ അഭിഭാഷകനെ സർക്കാർ പ്ലീഡറായി നിയമിച്ചതിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനാവശ്യമായ ധൃതി ഉണ്ടായെന്ന് പിണറായി കുറ്റപ്പെടുത്തി. ഈ നിയമനം വഴി ആ അഭിഭാഷകൻ എന്തെല്ലാം രേഖകൾ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് ഗൗരവകരമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Summary
Former Devaswom Board President A. Padmakumar’s claim that he was deliberately kept away from Sannidhanam during the Sabarimala women’s entry has been dismissed by Pinarayi Vijayan and M.V. Govindan. While party leadership remains critical of Padmakumar, who faces disciplinary action over a gold smuggling case, Pinarayi has also demanded an inquiry into the appointment of the accused’s lawyer as a government pleader, alleging a cover-up.

