Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKeralaBJP വിട്ട് NK സുധീർ വീണ്ടും കോൺഗ്രസിലേക്ക്: മടങ്ങിവരവ് മനഃസാക്ഷിയുടെ ശബ്ദം...

BJP വിട്ട് NK സുധീർ വീണ്ടും കോൺഗ്രസിലേക്ക്: മടങ്ങിവരവ് മനഃസാക്ഷിയുടെ ശബ്ദം കേട്ടെന്ന് പ്രഖ്യാപനം | NK Sudheer

🎙️ Latest Podcast

കൊച്ചി: ബിജെപി സംസ്ഥാന സമിതി അംഗം എൻ.കെ. സുധീർ പാർട്ടി വിട്ട് വീണ്ടും കോൺഗ്രസിലേക്ക് മടങ്ങി. തന്റെ രാഷ്ട്രീയ വേരുകൾ കോൺഗ്രസിലാണെന്ന് തിരിച്ചറിഞ്ഞാണ് ഈ തീരുമാനമെന്നും, മനഃസാക്ഷിയുടെ ശബ്ദം കേട്ടാണ് മടങ്ങിയെത്തുന്നതെന്നും സുധീർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.(NK Sudheer Returns To Congress Party After Quitting BJP)

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കോൺഗ്രസുമായി ഇടഞ്ഞ സുധീർ, പി.വി. അൻവറിന്റെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. അന്ന് കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെയായിരുന്നു സുധീർ രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിന് ശേഷം പി.വി. അൻവറുമായുള്ള ബന്ധത്തിൽ വിള്ളലുകൾ വീണതോടെയാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന സമിതി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം.

എന്റെ രാഷ്ട്രീയ വേരുകളും ആശയങ്ങളും എന്നും കോൺഗ്രസ് പ്രസ്ഥാനത്തോടൊപ്പമായിരുന്നു എന്ന് ഞാൻ തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ, അഭിമാനത്തോടെയും സന്തോഷത്തോടെയും ഞാൻ വീണ്ടും കോൺഗ്രസ് കുടുംബത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്, സുധീർ കുറിച്ചു. പ്രവർത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും ആഗ്രഹം മാനിച്ചാണ് മടങ്ങിവരവെന്നും അദ്ദേഹം വ്യക്തമാക്കി.

Story Summary 

BJP state committee member N.K. Sudheer has returned to the Congress party, stating that his decision was guided by his conscience and a realization of his political roots. Sudheer, who had previously left the Congress to run as an independent in the Chelakkara by-election and later joined the BJP, expressed his commitment to serving the party with renewed vigor.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.