Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKeralaവിദ്യാർത്ഥി കൺസഷൻ ഫീസ് വർധന: പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് KSRTC |...

വിദ്യാർത്ഥി കൺസഷൻ ഫീസ് വർധന: പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് KSRTC | KSRTC student concession fee

🎙️ Latest Podcast

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ കാർഡ് പുതുക്കുന്നതിനുള്ള ഫീസ് 10 രൂപയിൽ നിന്ന് 110 രൂപയായി വർധിപ്പിച്ചുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും തെറ്റാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രചാരണമെന്നും അധികൃതർ അറിയിച്ചു.(KSRTC student concession fee, KSRTC Clarifies No Increase In Student Concession Renewal Fee)

പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് കൺസഷൻ കാർഡ് നൽകുന്നതിനും പുതുക്കുന്നതിനുമായി ഓരോ അധ്യയന വർഷാരംഭത്തിലും നേരത്തെ ആകെ 110 രൂപ ഈടാക്കിയിരുന്നു. ഇതിൽ 100 രൂപ പ്രോസസ്സിംഗ് ഫീസും, 10 രൂപ കാർഡിന്റെയും സ്റ്റേഷനറി സാമഗ്രികളുടെയും ചെലവുമായിരുന്നു.

നിലവിൽ ആർഎഫ്ഐഡി (RFID) അടിസ്ഥാനത്തിലുള്ള സ്മാർട്ട് കാർഡ് സംവിധാനത്തിലേക്ക് കെഎസ്ആർടിസി മാറിയതോടെ കാര്യങ്ങൾ കൂടുതൽ ലളിതമായിട്ടുണ്ട്. പേപ്പർ കാർഡുകൾക്ക് പകരം ആർഎഫ്ഐഡി സ്മാർട്ട് കാർഡുകൾ ഇപ്പോൾ സൗജന്യമായാണ് നൽകുന്നത്. പുതിയ കാർഡുകൾ നൽകേണ്ട സാഹചര്യമില്ലാത്തതിനാൽ മുമ്പ് ഈടാക്കിയിരുന്ന 10 രൂപയുടെ സ്റ്റേഷനറി ചാർജ് പൂർണമായും ഒഴിവാക്കി.

നിലവിൽ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളിൽ നിന്ന് 100 രൂപ പ്രോസസ്സിംഗ് ഫീസ് മാത്രമാണ് കൺസഷൻ പുതുക്കലിനായി ഈടാക്കുന്നത്. ചുരുക്കത്തിൽ, മുൻപ് ഈടാക്കിയിരുന്ന ആകെ 110 രൂപയിൽ നിന്ന് 100 രൂപയാക്കി തുക കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്.

Story Summary

KSRTC has officially clarified that claims about increasing student concession card renewal fees from Rs 10 to Rs 110 are false. In reality, the fee has been reduced from Rs 110 to Rs 100 following the introduction of free RFID smart cards, which replaced the old paper-based system.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.