Description
Digital Voice of Kerala
Tuesday, June 9, 2026

Digital Voice of Kerala
HomeKeralaനഴ്സിംഗ് തൊഴിലിനെതിരായ കങ്കണ റണാവത്തിൻ്റെ പരാമർശം: രൂക്ഷ വിമർശനവുമായി ദീപ്തി മേരി...

നഴ്സിംഗ് തൊഴിലിനെതിരായ കങ്കണ റണാവത്തിൻ്റെ പരാമർശം: രൂക്ഷ വിമർശനവുമായി ദീപ്തി മേരി വർഗീസ് | Deepti Mary Varghese

🎙️ Latest Podcast

കൊച്ചി : നഴ്സിംഗ് പ്രൊഫഷനെക്കുറിച്ചുള്ള ബിജെപി എംപി കങ്കണ റണാവത്തിന്റെ വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. നഴ്സിംഗ് മേഖലയെയും ഈ തൊഴിൽ ആത്മാർത്ഥതയോടെ നിർവഹിക്കുന്ന ലക്ഷക്കണക്കിന് നഴ്സുമാരുടെ ആത്മാഭിമാനത്തെയും കങ്കണയുടെ പ്രസ്താവന മുറിപ്പെടുത്തിയെന്ന് ദീപ്തി ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.(Deepti Mary Varghese Criticizes Kangana Ranaut Over Nursing Remark)

ചീപ്പ് പബ്ലിസിറ്റിക്കും പുതിയ സിനിമയുടെ പ്രമോഷനും വേണ്ടി സ്വന്തം പാർട്ടിയിലെ പ്രവർത്തകരുടെ പോലും ആത്മാഭിമാനം പണയം വെക്കുന്ന എംപിക്കെതിരെ ബിജെപി പ്രവർത്തകർ തന്നെ രംഗത്തുവരണമെന്ന് ദീപ്തി ആവശ്യപ്പെട്ടു. നഴ്സുമാർ കേവലം ഒരു തൊഴിൽ വിഭാഗമല്ലെന്നും, മനുഷ്യജീവൻ രക്ഷിക്കുന്ന കരുണയുടെ കൈകളാണെന്നും അവർ ഓർമ്മിപ്പിച്ചു.

കൊവിഡ് കാലത്ത് ലോകം ആദരിച്ച അതേ വിഭാഗത്തെയാണ് ഒരു ജനപ്രതിനിധി അപമാനകരമായ വാക്കുകൾ കൊണ്ട് വേട്ടയാടുന്നതെന്ന് അവർ കുറ്റപ്പെടുത്തി. പ്രസവമുറി, ഐസിയു, അത്യാഹിത വിഭാഗം എന്നിവിടങ്ങളിൽ സ്വന്തം കുടുംബത്തെ മറന്ന് രോഗികൾക്കായി പോരാടുന്നവരാണ് നഴ്സുമാർ. അവരുടെ യൂണിഫോമിൽ അർപ്പണബോധവും മാനവികതയും മാത്രമേ കാണാൻ പാടുള്ളൂവെന്നും ഇത്തരം വികലമായ കാഴ്ചപ്പാടുകൾ സമൂഹത്തിന് വേണ്ടെന്നും ദീപ്തി കൂട്ടിച്ചേർത്തു. നഴ്സിംഗ് സമൂഹത്തോട് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ദീപ്തി, അവരുടെ ത്യാഗപൂർണ്ണമായ സേവനത്തിന് മുന്നിൽ ആദരവോടെ തലകുനിക്കുന്നുവെന്നും വ്യക്തമാക്കി.

Story Summary

Congress leader Deepti Mary Varghese has strongly condemned BJP MP Kangana Ranaut for her controversial remark calling nursing a “sexualized profession.” Criticizing the statement as an insult to the nursing community’s dignity and sacrifice, Varghese called for BJP members to protest against the MP’s insensitive comments.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.