കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു (Sabarimala Gold Theft Case). കേസിൽ നിർണ്ണായക വഴിത്തിരിവായി, ശബരിമലയിലെ വിഗ്രഹങ്ങൾക്ക് പിന്നിൽ സ്ഥാപിക്കുന്ന പ്രഭാ മണ്ഡലത്തിൽ വിശദമായ പരിശോധന നടത്താൻ ഹൈക്കോടതി അനുമതി നൽകി. പ്രഭാ മണ്ഡലത്തിലെയും ശ്രീകോവിൽ വാതിലിലെയും സാമ്പിളുകൾ ശേഖരിക്കാനും കോടതി അനുവാദം നൽകിയിട്ടുണ്ട്. കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
കഴിഞ്ഞ 2019-ൽ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന കമ്പനി യഥാർത്ഥ പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണ്ണം, ‘സ്ട്രിപ്പിങ് സാൾട്ട്’ എന്ന പ്രത്യേക തരം രാസമിശ്രിതം ഉപയോഗിച്ച് വേർതിരിച്ചെടുത്തു മാറ്റിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ രാസമിശ്രിതത്തിന്റെ സാമ്പിളുകൾ നിലവിൽ ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് എസ്ഐടി കോടതിയെ ബോധിപ്പിച്ചു. ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ട് ഈ കേസിന്റെ അന്വേഷണത്തിലും സത്യം പുറത്തുകൊണ്ടുവരുന്നതിലും നിർണ്ണായക പങ്കുവഹിക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രതികൾ സ്വർണ്ണം തട്ടിയെടുക്കാൻ ഉപയോഗിച്ച അത്യാധുനിക മാർഗ്ഗങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വരും ദിവസങ്ങളിൽ കുറ്റപത്രത്തിലൂടെ പുറത്തുവരുമെന്നാണ് സൂചന.
Summary: The Special Investigation Team (SIT) informed the Kerala High Court that the investigation into the controversial Sabarimala gold theft case is in its final stages and a charge sheet will be filed soon. In a significant development, the High Court granted permission to inspect the ‘Prabha Mandalam’ (the halo structure behind the idol) and collect samples from both the halo and the sanctum sanctorum doors.

