തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ പരിപാടികളിലും നിയമസഭയിലും വന്ദേമാതരം ആലപിക്കുന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത വേദിയിലും വന്ദേമാതരം ആലപിച്ചത് ശ്രദ്ധേയമായി. തിരുവനന്തപുരം ഭാഗ്യമാല ഹാളിൽ നടന്ന കോൺഗ്രസ് എസ് പുനഃസ്ഥാപന ദിനാഘോഷ പരിപാടിയുടെ തുടക്കത്തിൽ തന്നെ വന്ദേമാതരം പ്ലേ ചെയ്തു.(Vande Mataram controversy and political debate in Kerala)
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും വേദിയിലിരിക്കെയാണ് ഗാനം ആലപിച്ചത്. അതേസമയം, പരിപാടിയിൽ സംസാരിക്കവെ കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. സാമ്പത്തിക ഫെഡറലിസം കേന്ദ്രം അട്ടിമറിക്കുകയാണെന്നും, അമേരിക്കൻ തിട്ടൂരങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന കേന്ദ്രം രാജ്യത്തിന്റെ പരമാധികാരം പണയം വെക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വതന്ത്രമായി ഇന്ധനം വാങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളതെന്നും പിണറായി ചൂണ്ടിക്കാട്ടി.
നിയമസഭയിൽ കഴിഞ്ഞദിവസം വന്ദേമാതരം മുഴുവനായി വലിയ വിവാദമായിരുന്നു. ഇതിനെ എൽഡിഎഫ് നിലപാടിന്റെ വിജയമെന്നാണ് മുഹമ്മദ് റിയാസ് എംഎൽഎ വിശേഷിപ്പിച്ചത്. യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെ അന്ന് റിയാസ് രൂക്ഷമായി വിമർശിച്ചിരുന്നു.
Story Summary
Amidst ongoing political debates regarding the singing of ‘Vande Mataram’ in state events, the national song was played at a program attended by Chief Minister Pinarayi Vijayan. While the LDF government faces criticism for omitting parts of the song in the assembly, MLA P.A. Muhammad Riyas has defended the move, labeling it a success of the Left’s secular stand against the previous government’s approach.

