Description
Digital Voice of Kerala
Saturday, May 30, 2026

Digital Voice of Kerala
HomeCrimeവിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട കാമുകിയെ കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ...

വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട കാമുകിയെ കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ | Attempt To Murder

🎙️ Latest Podcast

കൊച്ചി: വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട കാമുകിയെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തുഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കോതമംഗലം സ്വദേശി നിതിനെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. നിതിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് പോലീസ് ഇയാളെ പിടികൂടിയത്.(Attempt To Murder, Kothamangalam Man Arrested For Attempting To Murder Girlfriend)

പട്ടിമറ്റം സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിനിരയായത്. നിതിന്റെ വിവാഹം ഉറപ്പിച്ചതിനെത്തുടർന്ന്, ബന്ധത്തിൽ നിന്ന് പിന്മാറാൻ യുവതി ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി കഴിഞ്ഞ ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ നിതിൻ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തുഞെരിച്ചു കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു.

മർദ്ദനമേറ്റ് അബോധാവസ്ഥയിലായ യുവതി മരിച്ചെന്നു കരുതിയ പ്രതി, യുവതിയുടെ കൈകൾ കൂട്ടിക്കെട്ടിയ ശേഷം കോതമംഗലം ന്യൂ ബൈപാസിലെ കോഴിപ്പിള്ളി ഭാഗത്തുള്ള വിജനമായ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ, പുലർച്ചെയോടെ ബോധം തിരിച്ചുകിട്ടിയ യുവതി കോഴിപ്പിള്ളി ജംഗ്ഷനിലെത്തി നാട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്.

Story Summary

A Kothamangalam native, Nitin, was arrested by the Kunnathunad police for brutally assaulting and attempting to murder his girlfriend after she asked him to end their relationship before his scheduled wedding. The accused left the woman unconscious in a remote area, but she managed to survive and report the crime to the authorities.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.