തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ നടക്കുന്ന ഇ.ഡി അന്വേഷണത്തിനെതിരെ സിപിഎം നടത്തുന്ന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന കാര്യത്തിൽ സിപിഐയിൽ ഭിന്നാഭിപ്രായം. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ ശക്തമായ വിയോജിപ്പുകൾ ഉയർന്നതായാണ് റിപ്പോർട്ടുകൾ.(CPI Shows Signs Of Disagreement Over Supporting CPM In CMRL Case)
ബിസിനസ് നടത്തുന്ന മകളുടെ വ്യക്തിപരമായ വിഷയത്തിലെ കേസിനെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നത് അനുചിതമാണെന്ന നിലപാടാണ് പാർട്ടിയിലെ നേതാക്കൾ മുന്നോട്ട് വെച്ചത്. ഇ.ഡിക്കെതിരായ പ്രതിഷേധത്തിൽ അമിതാവേശം കാട്ടേണ്ടതില്ലെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. പ്രതിഷേധങ്ങൾ പാർട്ടിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
മുൻ മുഖ്യമന്ത്രിക്കെതിരെയാണ് അന്വേഷണമെങ്കിൽ രാഷ്ട്രീയമായി പ്രതിരോധിക്കാം, എന്നാൽ മകൾക്കെതിരായ കേസിൽ നിയമപരമായ പിന്തുണ നൽകിയാൽ മതിയെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു.
Story Summary
The CPI is experiencing internal disagreement over supporting the CPM’s protests against the ED investigation involving the Chief Minister’s daughter in the Masappadi case. Senior leaders within the CPI have expressed concern that politicizing a business-related legal matter could backfire, leading to a visible softening in the CPI’s stance on the issue.

