Description
Digital Voice of Kerala
Friday, May 29, 2026

Digital Voice of Kerala
HomeKerala'പ്രോട്ടോക്കോൾ ലംഘനം, വന്ദേമാതരം പൂർണമായി ആലപിച്ചില്ല': അതൃപ്തി പരസ്യമാക്കി ഗവർണർ |...

‘പ്രോട്ടോക്കോൾ ലംഘനം, വന്ദേമാതരം പൂർണമായി ആലപിച്ചില്ല’: അതൃപ്തി പരസ്യമാക്കി ഗവർണർ | Governor Expresses Displeasure

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം പൂർണമായി ആലപിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തി ഗവർണർ രാജേന്ദ്ര ആർലേക്കർ. ചടങ്ങിന് തുടക്കത്തിലും അവസാനത്തിലും വന്ദേമാതരം ഭാഗികമായി മാത്രമാണ് ആലപിച്ചത്. ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ഗവർണർ സ്പീക്കറെ അറിയിച്ചു.(Governor Expresses Displeasure Over Partial Vande Mataram Rendition In Kerala Assembly)

ഗവർണറുടെ പരിപാടികളിൽ വന്ദേമാതരം പൂർണരൂപത്തിൽ തന്നെ ആലപിക്കണമെന്ന് ലോക്ഭവൻ കർശന നിർദേശം നൽകിയിരുന്നു. എന്തുകൊണ്ടാണ് പൂർണരൂപം ആലപിക്കാതിരുന്നതെന്ന് സ്പീക്കറോട് ഗവർണർ ചോദിച്ചു. വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ചോ വിശദീകരണം തേടുന്നതിനെക്കുറിച്ചോ നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്നും, എന്നാൽ സർക്കാർ വിഷയത്തെ എങ്ങനെ സമീപിക്കുന്നു എന്ന് നിരീക്ഷിക്കുമെന്നും ഗവർണർ വ്യക്തമാക്കി.

അതേസമയം, യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ അവതരിപ്പിച്ചത് പ്രതീക്ഷകൾക്കൊത്തുയരാത്ത ‘നയരാഹിത്യം’ നിറഞ്ഞ പ്രഖ്യാപനമാണെന്നും, കേന്ദ്ര സർക്കാരിന്റെ അവഗണനകൾക്കെതിരെ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തെ കേന്ദ്ര സർക്കാർ അവഗണിക്കുമ്പോൾ, അതിനെതിരെ സർക്കാരിന് മൗനമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സുപ്രധാന പദ്ധതികളെക്കുറിച്ചും പ്രസംഗത്തിൽ യാതൊരു പരാമർശവുമില്ല. പ്രതീക്ഷിച്ച രീതിയിലുള്ള നയപ്രഖ്യാപന പ്രസംഗമല്ല നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

Governor Rajendra Arlekar expressed strong displeasure over the incomplete rendition of ‘Vande Mataram’ during the policy address in the Kerala Legislative Assembly. The Governor labeled the incident a breach of protocol, noting that it deviated from explicit instructions, while reports suggest a directive from the Chief Minister to limit the anthem’s performance.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.