തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ കന്നി നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ ഒഴിവാക്കി സമവായത്തിന്റെ പാത സ്വീകരിച്ചു. കേന്ദ്രവുമായുള്ള സഹകരണം തുടരുമെന്നും, സംസ്ഥാനത്തിന് അർഹമായ അവകാശങ്ങൾ ലഭിക്കുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നും പ്രസംഗത്തിൽ വ്യക്തമാക്കി.(Kerala Government Policy Address 2026 Key Highlights)
എന്നാൽ, നയപ്രഖ്യാപന ചടങ്ങിന്റെ തുടക്കത്തിലും അവസാനത്തിലും ‘വന്ദേമാതരം’ പൂർണമായി ആലപിക്കാത്തത് അതൃപ്തിക്ക് വഴിതുറന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികളാണ് ഗവർണർ പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രത്യേക ‘ധവളപത്രം’ പുറത്തിറക്കും. പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണും.
റോഡ്, ജല, വ്യോമ ഗതാഗത സംവിധാനങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള ബൃഹദ് പദ്ധതി നടപ്പിലാക്കും. വനിതാ കർഷകരുടെ കൺസോർഷ്യം ഈ വർഷം തന്നെ യാഥാർത്ഥ്യമാക്കും. സുഗന്ധവ്യഞ്ജന പാർക്കുകളും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കും. അഴിമതിരഹിതവും സുതാര്യവും വേഗതയേറിയതുമായ ഭരണനിർവ്വഹണം ഉറപ്പാക്കും. എക്സൈസ് നയത്തിൽ മാറ്റം, മനുഷ്യ-മൃഗ സംഘർഷം കുറയ്ക്കാനുള്ള പ്രത്യേക പദ്ധതികൾ, വയോജന വകുപ്പിന്റെ പ്രവർത്തനം എന്നിവയ്‌ക്കും ഊന്നൽ നൽകുന്നു.
Story Summary
The new Kerala government, led by V.D. Satheesan, presented its maiden policy address, highlighting a conciliatory stance toward the central government and announcing major initiatives like a financial white paper and improved infrastructure. The event was, however, overshadowed by a controversy regarding the partial rendition of ‘Vande Mataram’, despite the Governor’s preference for a full performance.

