വയനാട്: മേപ്പാടി പുത്തുമലയിൽ വീട്ടമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം പുരോഗമിക്കുന്നു. 45 അംഗ സംഘമാണ് രണ്ട് കുങ്കിയാനകളെ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പുത്തുമല സ്വദേശിനി ജെസ്സി ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഭർത്താവ് ഷാജിക്ക് പരിക്കേറ്റു. ഇദ്ദേഹം മേപ്പാടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.(Wayanad Wild Elephant Attack Claims Woman Life)
സംഭവത്തിന് പിന്നാലെ മേപ്പാടി ടൗണിൽ നാട്ടുകാർ വൻ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ച നടത്തി. കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ ഉറപ്പുനൽകി. പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം തുടരുന്ന സാഹചര്യത്തിൽ വലിയ സുരക്ഷാ സന്നാഹങ്ങളാണ് വനംവകുപ്പ് ഒരുക്കിയിരിക്കുന്നത്.
Story Summary
A 46-year-old woman, Jessi, was killed and her husband injured in a wild elephant attack in Meppadi, Wayanad, while they were traveling on a scooter. Following widespread protests by local residents demanding action against recurring wildlife attacks, the Forest Department promised to tranquilize and capture the elephant, along with announcing compensation and employment assistance for the victim’s family.

