രജൗരി: ജമ്മു കശ്മീരിലെ രജൗരി വനമേഖലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടൽ അവസാന ഘട്ടത്തിലെന്ന് സൈനിക വൃത്തങ്ങൾ. ‘ഓപ്പറേഷൻ ഷെരുവാലി’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ഭീകരർ ഒളിച്ചിരിക്കുന്ന വനമേഖല പൂർണ്ണമായും സേനയുടെ നിയന്ത്രണത്തിലായി.(Security Forces Anti Terror Operation Sheruwali In Rajouri Enters Final Phase)
വനത്തിനുള്ളിലെ ഒരു ഗുഹയിലാണ് ഭീകരർ നിലവിൽ ഒളിച്ചിരിക്കുന്നത്. രാത്രിയിലും പ്രദേശത്ത് കനത്ത വെടിവെപ്പ് തുടർന്നുവെന്നും ഭീകരരുടെ ഒളിത്താവളങ്ങൾ സേന തകർത്തു കഴിഞ്ഞുവെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. സൈന്യം, ജമ്മു കശ്മീർ പോലീസ്, സി.ആർ.പി.എഫ് എന്നിവർ സംയുക്തമായാണ് ഈ വലിയ ഓപ്പറേഷൻ നടത്തുന്നത്.
കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശനിയാഴ്ചയാണ് ഓപ്പറേഷൻ ആരംഭിച്ചത്. മൂന്നിലധികം തീവ്രവാദികൾ മേഖലയിലുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഡോറിമൽ-ഗംഭീർ മൊഗ്ല ബെൽറ്റിലാണ് ഭീകരർ തമ്പടിച്ചിരിക്കുന്നത്. ഇവർക്ക് രക്ഷപ്പെടാൻ കഴിയാത്ത വിധം പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Story Summary
The security forces have intensified their anti-terror operation, ‘Operation Sheruwali’, in the Rajouri forest region, which is now in its sixth day. Officials confirmed that the militants are cornered in a cave, and the area is fully surrounded by combined forces of the Army, J&K Police, and CRPF.

