ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ മൂല്യനിർണയത്തിലുണ്ടായ ഗുരുതരമായ പിഴവുകൾ കേന്ദ്രമന്ത്രി സമ്മതിച്ചു. ഇതോടെ, നഷ്ടപ്പെട്ട മാർക്കുകൾക്ക് പരിഹാരമായി ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. ബോർഡിന്റെ വീഴ്ചമൂലം തങ്ങളുടെ ഭാവിയെ ബാധിക്കുന്ന രീതിയിൽ മാർക്ക് കുറഞ്ഞെന്നും ഇത് നികത്തണമെന്നുമാണ് വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം.(CBSE Class 12 Result Errors And Demand For Grace Marks)
പരീക്ഷാ ഫലത്തിലുണ്ടായ പാളിച്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത മന്ത്രി ധർമേന്ദ്ര പ്രധാൻ, വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുമെന്നും തിരുത്തൽ നടപടികൾ ഉടൻ ഉണ്ടാകുമെന്നും ഉറപ്പുനൽകി. മൂല്യനിർണയത്തിനായി ഉപയോഗിച്ച ഒഎസ്എം സംവിധാനത്തിലാണ് പിഴവുകൾ സംഭവിച്ചതെന്ന് മന്ത്രി സമ്മതിച്ചു. സിബിഎസ്ഇ ആദ്യമായാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ സുരക്ഷിതമാണെന്നും തിരുത്തലുകൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ ആരോപണങ്ങൾക്ക് കേന്ദ്രമന്ത്രി കിരൺ റിജിജു മറുപടി നൽകി. മൂല്യനിർണയ കരാർ നൽകിയ ‘കോയെംപ്റ്റ്’ എന്ന സ്ഥാപനം വിവാദമാണെന്ന രാഹുൽ ഗാന്ധിയുടെ വാദത്തെ റിജിജു തള്ളി.
Story Summary
Union Minister Dharmendra Pradhan has acknowledged errors in the CBSE Class 12 evaluation process due to faults in the newly introduced On-Screen Marking (OSM) system, prompting students to demand grace marks. While the government has promised corrective action and accountability, the issue has sparked a political clash, with Kiren Rijiju countering Rahul Gandhi’s allegations regarding the company awarded the evaluation contract.

