ബംഗളൂരു: ഐടി മേഖലയിലെ വർക്ക് ഫ്രം ഹോം ആനുകൂല്യങ്ങൾ പൂർണ്ണമായി അവസാനിപ്പിച്ച് ജീവനക്കാരോട് ആഴ്ചയിൽ അഞ്ച് ദിവസവും ഓഫീസിലെത്താൻ നിർബന്ധിക്കുന്ന കമ്പനികളുടെ പുതിയ നയത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു (Corporate Strategy Headcount Reduction). ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ കമ്പനിയിലെ പത്ത് വർഷം പ്രവൃത്തിപരിചയമുള്ള ഫുൾ-സ്റ്റാക്ക് എൻജിനീയർ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
വീട്ടിലിരുന്ന് ജോലി ചെയ്ത സമയത്തെല്ലാം കൃത്യമായി പ്രൊഡക്ടിവിറ്റി നിലനിർത്താൻ കഴിഞ്ഞിട്ടും, ‘ടീം കൊളാബറേഷൻ’ എന്ന കോർപ്പറേറ്റ് കാരണം പറഞ്ഞ് പെട്ടെന്ന് ഓഫീസ് ജോലി നിർബന്ധമാക്കുന്നത് തങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു എന്നാണ് ജീവനക്കാർ പറയുന്നത്. കോവിഡിന് ശേഷം സ്വന്തം നാട്ടിലേക്ക് താമസം മാറിയ തങ്ങളെപ്പോലുള്ളവർ വീണ്ടും ബംഗളൂരു പോലുള്ള വലിയ നഗരങ്ങളിലേക്ക് മാറുമ്പോൾ അമിത വാടക, കനത്ത ട്രാഫിക്, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് എന്നിവ കാരണം സമ്പാദ്യം മുഴുവൻ നഷ്ടപ്പെടുമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
Mandatory 5-Day Office Feels Like a Massive Step Back
by
u/web_dev__ in
developersIndia
കമ്പനികളുടെ ഈ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിൽ കൃത്യമായ കോർപ്പറേറ്റ് തന്ത്രങ്ങളുണ്ടെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിലയിരുത്തുന്നത്. ജീവനക്കാരെ നേരിട്ട് പിരിച്ചുവിട്ടാൽ വലിയ തുക സെവറൻസ് പാക്കേജായി നൽകേണ്ടി വരുമെന്നതിനാൽ, ഇത്തരം കഠിനമായ നിയമങ്ങൾ കൊണ്ടുവന്ന് ജീവനക്കാരെക്കൊണ്ട് സ്വയം രാജി വെപ്പിക്കാനുള്ള കമ്പനികളുടെ തന്ത്രമാണിതെന്ന് പലരും പ്രതികരിച്ചു. ഡിജിറ്റലായി ചെയ്യാൻ കഴിയുന്ന ജോലികൾക്ക് പോലും ഓഫീസ് സാന്നിധ്യം നിർബന്ധമാക്കുന്നത് ഉൽപ്പാദനക്ഷമത കൂട്ടാനല്ല, മറിച്ച് ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായപ്പെടുന്നത്. മണിക്കൂറുകളോളം ട്രാഫിക്കിൽ കിടന്ന് ഓഫീസിലെത്തുന്ന ഒരാൾക്ക് എങ്ങനെ ഉന്മേഷത്തോടെ ജോലി ചെയ്യാൻ കഴിയുമെന്നും, ഡിസംബറോടെ ഓഫീസ് ജോലി നിർബന്ധമാക്കിയ സാഹചര്യത്തിൽ പുതിയ ജോലി തിരയുകയാണ് ഇത്തരം പ്രതിസന്ധിയിലായ ജീവനക്കാർക്ക് ചെയ്യാനുള്ള ഏക പോംവഴിയെന്നും സോഷ്യൽ മീഡിയ ഉപദേശിക്കുന്നു.
Summary: A Bengaluru-based techie’s social media post criticizing his company’s mandatory 5-day work-from-office (WFO) policy has sparked a massive online debate. Social media users pointed out that ending remote work is often a corporate tactic to indirectly reduce headcount without paying severance packages. Many tech professionals expressed frustration over high city rents, traffic congestion, and a drop in overall productivity due to forced relocation from their hometowns.

