കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു (Thamarassery minor girl assault case). താമരശ്ശേരി കൂടത്തായി സ്വദേശി നെരോത്ത് വീട്ടിൽ ഷാലു (23) ആണ് താമരശ്ശേരി പൊലീസിന്റെ പിടിയിലായത്. ‘കസിൻ ഷാലു’ എന്ന പേരിൽ അറിയപ്പെടുന്നയാളാണ് പിടിയിലായ പ്രതി.
പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ലഹരിവസ്തുക്കൾ നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് നിരന്തരം പീഡിപ്പിച്ചതായാണ് പരാതി. പെൺകുട്ടിയുടെ സ്വന്തം വസതിയിലും പ്രതിയുടെ സുഹൃത്തിന്റെ വീട്ടിലും വെച്ച് പലതവണ അതിക്രമം തുടരുകയായിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞതോടെ ഇയാൾ പ്രദേശത്തുനിന്ന് മുങ്ങുകയായിരുന്നു.
പ്രതി രഹസ്യമായി നാട്ടിൽ തിരിച്ചെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം വീട് വളഞ്ഞ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി മുൻപും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Story Summary: The Thamarassery police have arrested a 23-year-old youth from Koodathayi in connection with the sexual assault of a minor girl. The accused, who went into hiding after the victim became pregnant, was apprehended upon his return home and has been remanded in judicial custody.

