ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ മിന്നൽ പരിശോധനയിൽ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയിത്ര രംഗത്ത്. പ്രതിപക്ഷ നേതാക്കളെ മാത്രം ലക്ഷ്യമിട്ട് ഇഡി നടത്തുന്ന ഇത്തരം നടപടികൾ ലജ്ജാകരമാണെന്ന് അവർ തുറന്നടിച്ചു.(Mahua Moitra Slams ED Raids On Pinarayi Vijayan Police Files Non Bailable Cases Against Attackers)
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികളെ അതിരൂക്ഷമായാണ് മഹുവ മൊയിത്ര വിമർശിച്ചത്. പിണറായി വിജയനെതിരായ ഇഡി നടപടി നാണക്കേടാണ്. എല്ലാ അന്വേഷണങ്ങളും റെയ്ഡുകളും പ്രതിപക്ഷ നേതാക്കൾക്ക് നേരെ മാത്രം തിരിയുന്നത് എന്തുകൊണ്ടാണ്? ഇഡി ഉദ്യോഗസ്ഥർ ഒന്നോർക്കുക, ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് നിങ്ങൾ പ്രവർത്തിക്കുന്നത്. നിങ്ങൾ സർക്കാരിന്റെ സ്വകാര്യ സൈന്യമല്ല – മഹുവ മൊയിത്ര എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
തിരുവനന്തപുരത്ത് പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ സി.പി.ഐ (എം) പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പോലീസ് കർശന നടപടിയിലേക്ക്. ബേക്കറി ജങ്ഷനിൽ വെച്ച് ഇഷ്ടികയും കമ്പും ഉപയോഗിച്ചാണ് ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്. വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റു.
Story Summary
TMC MP Mahua Moitra slammed the ED for targeting opposition leaders, including Pinarayi Vijayan, stating that the agency is funded by taxpayers and is not the “private army” of the government. Meanwhile, the political tension escalated in Thiruvananthapuram as CPIM workers attacked ED officials leaving Vijayan’s residence, leading police to register cases under non-bailable sections against the assailants.

