Description
Digital Voice of Kerala
Wednesday, May 27, 2026

Digital Voice of Kerala
HomeNational'നിങ്ങൾ സർക്കാരിൻ്റെ പ്രൈവറ്റ് ആർമിയല്ല': പിണറായി വിജയനെതിരായ റെയ്ഡിൽ രൂക്ഷ വിമർശനവുമായി...

‘നിങ്ങൾ സർക്കാരിൻ്റെ പ്രൈവറ്റ് ആർമിയല്ല’: പിണറായി വിജയനെതിരായ റെയ്ഡിൽ രൂക്ഷ വിമർശനവുമായി മഹുവ മൊയിത്ര | Mahua Moitra Slams ED Raids

🎙️ Latest Podcast

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ മിന്നൽ പരിശോധനയിൽ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയിത്ര രംഗത്ത്. പ്രതിപക്ഷ നേതാക്കളെ മാത്രം ലക്ഷ്യമിട്ട് ഇഡി നടത്തുന്ന ഇത്തരം നടപടികൾ ലജ്ജാകരമാണെന്ന് അവർ തുറന്നടിച്ചു.(Mahua Moitra Slams ED Raids On Pinarayi Vijayan Police Files Non Bailable Cases Against Attackers)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികളെ അതിരൂക്ഷമായാണ് മഹുവ മൊയിത്ര വിമർശിച്ചത്. പിണറായി വിജയനെതിരായ ഇഡി നടപടി നാണക്കേടാണ്. എല്ലാ അന്വേഷണങ്ങളും റെയ്ഡുകളും പ്രതിപക്ഷ നേതാക്കൾക്ക് നേരെ മാത്രം തിരിയുന്നത് എന്തുകൊണ്ടാണ്? ഇഡി ഉദ്യോഗസ്ഥർ ഒന്നോർക്കുക, ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് നിങ്ങൾ പ്രവർത്തിക്കുന്നത്. നിങ്ങൾ സർക്കാരിന്റെ സ്വകാര്യ സൈന്യമല്ല – മഹുവ മൊയിത്ര എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.

തിരുവനന്തപുരത്ത് പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ സി.പി.ഐ (എം) പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പോലീസ് കർശന നടപടിയിലേക്ക്. ബേക്കറി ജങ്ഷനിൽ വെച്ച് ഇഷ്ടികയും കമ്പും ഉപയോഗിച്ചാണ് ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്. വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റു.

Story Summary

TMC MP Mahua Moitra slammed the ED for targeting opposition leaders, including Pinarayi Vijayan, stating that the agency is funded by taxpayers and is not the “private army” of the government. Meanwhile, the political tension escalated in Thiruvananthapuram as CPIM workers attacked ED officials leaving Vijayan’s residence, leading police to register cases under non-bailable sections against the assailants.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.