Description
Digital Voice of Kerala
Wednesday, May 27, 2026

Digital Voice of Kerala
HomeKerala'കേരളം അറിഞ്ഞാൽ ഞെട്ടുന്ന ഒരുപാട് വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ട്': ആഞ്ഞടിച്ച്...

‘കേരളം അറിഞ്ഞാൽ ഞെട്ടുന്ന ഒരുപാട് വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ട്’: ആഞ്ഞടിച്ച് മാത്യു കുഴൽനാടൻ | Mathew Kuzhalnadan Hits Out At CPIM

🎙️ Latest Podcast

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി വിവാദം സിപിഐഎമ്മിന്റെ തായ്‌വേര് ഇളക്കിയ കേസാണെന്ന് മാത്യു കുഴൽനാടൻ. കേരളം അറിഞ്ഞാൽ വരും ദിവസങ്ങളിൽ ഞെട്ടുന്ന ഒരുപാട് അതീവ രഹസ്യവിവരങ്ങൾ ഈ കള്ളപ്പണ ഇടപാടിൽ ഇനിയും പുറത്തുവരാനുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.(Mathew Kuzhalnadan Hits Out At CPIM Over ED Raid Reasserts PV Initials Belong To Pinarayi Vijayan)

കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഭരണകക്ഷിയും സിപിഐഎം നേതാക്കളും ഇതിനെ ‘രാഷ്ട്രീയ പ്രേരിതം’ എന്ന് വിളിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. സിഎംആർഎൽ കമ്പനിയുടെ ഡയറക്ടർമാരുടെ ഡയറിയിലുള്ള രേഖകളിൽ ‘PV’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് എന്നും അദ്ദേഹം ആരോപിച്ചു.

മുൻപ് തനിക്കെതിരെ വിജിലൻസ് അന്വേഷണം വന്നപ്പോൾ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് താൻ ഒളിച്ചോടിയിട്ടില്ല. അന്വേഷണം നേരിടുകയാണ് ചെയ്തത്. മാസപ്പടി കേസിൽ മുൻപ് ഹൈക്കോടതി അന്വേഷണം സ്റ്റേ ചെയ്തത് താത്കാലികമായി മാത്രമായിരുന്നു. ഇപ്പോൾ കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെട്ടതോടെയാണ് കോടതി തുടർനടപടികൾക്ക് പച്ചക്കൊടി കാട്ടിയത്, മാത്യു കുഴൽനാടൻ വ്യക്തമാക്കി.

Story Summary

Congress leader Mathew Kuzhalnadan MLA stated that the CMRL monthly pay-off (Masappadi) case has shaken the roots of the CPIM, adding that the initials ‘PV’ in CMRL documents clearly refer to Pinarayi Vijayan. His statements came as the ED conducted simultaneous raids at 12 locations across Kerala, including the residences of former CM Pinarayi Vijayan and former Minister PA Mohammed Riyas. The money laundering case stems from an Income Tax Department finding that T. Veena and Exalogic received Rs 1.72 crore for non-existent services, leading to the questioning of Veena and CMRL MD Sharan S. Kartha.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.