തിരുവനന്തപുരം: വിവാദമായ സിഎംആർഎൽ-എക്സാലോജിക് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണ വിജയനെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഇതിനൊപ്പം സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകനെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്.(ED Questions Veena Vijayan And Raids Opposition Leader Pinarayi Vijayan Residences In Payoff Case)
ഇന്ന് പുലർച്ചെ ആറ് മണി മുതലാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഇഡിയുടെ അപ്രതീക്ഷിത പരിശോധന ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിലും കണ്ണൂർ പിണറായിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. കൂടാതെ പി.എ. മുഹമ്മദ് റിയാസിന്റെ വീട്ടിലും സിഎംആർഎൽ ഉദ്യോഗസ്ഥരുടെ വസതികളിലും ഉൾപ്പെടെ പത്തിലേറെ കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്.
കേസിൽ ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഇഡിയുടെ വൻ നടപടി. വീണ വിജയന്റെ സാമ്പത്തിക സ്രോതസ്സുകൾ, എക്സാലോജിക് കമ്പനിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സാമ്പത്തിക രേഖകൾ എന്നിവ കണ്ടെത്താനാണ് ഇഡി പരിശോധന.
Story Summary
The Enforcement Directorate (ED) is questioning Veena Vijayan and CMRL Director Sharan S Kartha in the controversial monthly payoff case. Simultaneous raids are underway at 10 premises, including the residences of Opposition Leader Pinarayi Vijayan and PA Mohammed Riyas.

