Description
Digital Voice of Kerala
Saturday, May 23, 2026

Digital Voice of Kerala
HomeKeralaതൃശ്ശൂരിൽ മണിക്കൂറുകൾ പരിഭ്രാന്തി സൃഷ്ടിച്ച ആനയെ ഒടുവിൽ തളച്ചു; ആനയുടെ ആക്രമണത്തിൽ...

തൃശ്ശൂരിൽ മണിക്കൂറുകൾ പരിഭ്രാന്തി സൃഷ്ടിച്ച ആനയെ ഒടുവിൽ തളച്ചു; ആനയുടെ ആക്രമണത്തിൽ വ്യാപക നാശനഷ്ടം | Thrissur Elephant Incident

🎙️ Latest Podcast

തൃശ്ശൂർ: തൃശ്ശൂർ നഗര മധ്യത്തിൽ ജനവാസ മേഖലയിലൂടെ വിരണ്ടോടി രണ്ട് മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ‘ശിവം ലക്ഷ്മി അയ്യപ്പൻ’ എന്ന ആനയെ ഒടുവിൽ തളച്ചു (Thrissur Elephant Incident). എലഫന്റ് സ്ക്വാഡും വനംവകുപ്പും പാപ്പാന്മാരും ചേര്‍ന്ന് നടത്തിയ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ പൂർണ്ണമായി നിയന്ത്രണത്തിലാക്കാൻ സാധിച്ചത്. കൊല്ലത്ത് നിന്ന് തൃശ്ശൂരിൽ എത്തിച്ച ഈ ആന, തെരുവ് പട്ടിയെ കണ്ട് ഭയന്നാണ് ടൗൺ ഹാൾ പരിസരത്തു നിന്നും പെട്ടെന്ന് ഇടഞ്ഞോടിയത്.

ചെമ്പൂക്കാവ് മേഖലയിലെ ഒരു വീടിന് സമീപം നിലയുറപ്പിച്ച ആനയെ വടമിട്ടാണ് ബന്ധിച്ചത്. വിരണ്ടോടുന്നതിനിടയിൽ പാതയോരങ്ങളിൽ പാർക്ക് ചെയ്തിരുന്ന കാർ, ഓട്ടോറിക്ഷ, ബൈക്ക് എന്നിവ ആന തകർത്തിട്ടുണ്ട്. കൂടാതെ പ്രദേശത്തെ ചില വീടുകളുടെ ഗേറ്റുകൾക്കും ആന നാശനഷ്ടം വരുത്തി. ജനത്തിരക്കേറിയ നഗര മധ്യത്തിൽ ആന പരിഭ്രാന്തി പരത്തിയതോടെ നാട്ടുകാരും വ്യാപാരികളും കടുത്ത ആശങ്കയിലായിരുന്നുവെങ്കിലും ആർക്കും പരിക്കേൽക്കാതെ ആനയെ തളയ്ക്കാനായത് വലിയ ആശ്വാസമായി.

Summary: The elephant named Shivam Lakashmi Ayyappan, which created widespread panic in Thrissur city for nearly two hours, has finally been chained and brought under control. Brought from Kollam, the elephant ran amok in residential zones after being startled by a dog near the Town Hall. Before being cornered and tethered near a house in the Chembukkavu area, the tusker caused extensive property damage, smashing a car, an auto-rickshaw, a motorcycle, and several house gates. No casualties were reported in the incident.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.