Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala
HomeKeralaപിണറായി വിജയൻ്റെ Z+ സുരക്ഷ പൂർണ്ണമായും ഒഴിവാക്കി: വിവാദ ഗൺമാൻ തിരികെ...

പിണറായി വിജയൻ്റെ Z+ സുരക്ഷ പൂർണ്ണമായും ഒഴിവാക്കി: വിവാദ ഗൺമാൻ തിരികെ പൊലീസിലേക്ക്, എസ്കോർട്ടുമില്ല | Pinarayi Vijayan Security Downgraded

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായതിന് പിന്നാലെ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് നൽകിയിരുന്ന അതിസുരക്ഷാ സംവിധാനങ്ങളിൽ വൻ വെട്ടിക്കുറയ്ക്കൽ. അദ്ദേഹം പ്രതിപക്ഷ നേതാവായതോടെ നിലവിലുണ്ടായിരുന്ന ‘Z+’ കാറ്റഗറി സുരക്ഷ പൂർണ്ണമായും ഒഴിവാക്കി.(Pinarayi Vijayan Security Downgraded To Y Category Gunman Sandeep Returns To Police)

മുൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ പരിഗണനകൾ മുൻനിർത്തി ഇനി മുതൽ ‘വൈ’ കാറ്റഗറി സുരക്ഷ മാത്രമായിരിക്കും പിണറായി വിജയന് ലഭിക്കുക. സുരക്ഷാ വിഭാഗം പുനഃക്രമീകരിച്ചതോടെ ഔദ്യോഗിക ഗൺമാൻമാർ ഇനി അദ്ദേഹത്തിനൊപ്പം ഉണ്ടാകില്ല. പകരം രണ്ട് പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാരെ അനുവദിച്ചിട്ടുണ്ട്. അകമ്പടി സേവിച്ചിരുന്ന എസ്‌കോർട്ട് വാഹനം ഒഴിവാക്കിയെങ്കിലും പൈലറ്റ് വാഹനം തുടരും.

അദ്ദേഹത്തിന്റെ വസതിയിലും ഇനി മുതൽ സാധാരണ രീതിയിലുള്ള പോലീസ് സുരക്ഷ മാത്രമാണുണ്ടാകുക. സുരക്ഷ കുറച്ചതോടെ, മുഖ്യമന്ത്രിയുടെ മുൻ ഗൺമാനെ സുരക്ഷാ സംഘത്തിൽ നിന്ന് ഒഴിവാക്കി. ഇയാൾ തിരികെ പൊലീസിലേക്ക് മടങ്ങുകയും ചെയ്തു. 2023 ഡിസംബറിലുണ്ടായ മർദ്ദന സംഭവത്തിൽ യു.ഡി.എഫ് സർക്കാർ അധികാരമേറ്റയുടൻ ക്രൈംബ്രാഞ്ച് എസ്.പി എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു.

Story Summary

Following the change of government, Pinarayi Vijayan’s Z+ security has been downgraded to Y category. His official gunmen have been removed, leading to the return of controversial security officer Sandeep, an accused in the Navakerala Sadas assault case, back to the police department. Meanwhile, the SIT is set to record witness statements in the case today.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.