Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala
HomeKeralaഅന്ന് ഗൺമാൻമാരിൽ നിന്ന് മർദ്ദനമേറ്റു, ഇന്ന് MLAയായി പിണറായിക്ക് കൈകൊടുത്തു: മധുര...

അന്ന് ഗൺമാൻമാരിൽ നിന്ന് മർദ്ദനമേറ്റു, ഇന്ന് MLAയായി പിണറായിക്ക് കൈകൊടുത്തു: മധുര പ്രതികരവുമായി AD തോമസ് | A D Thomas Greets Pinarayi Vijayan

🎙️ Latest Podcast

തിരുവനന്തപുരം: കേരള നിയമസഭയിൽ അരങ്ങേറിയത് രാഷ്ട്രീയ കേരളം ഏറെക്കാലം ചർച്ച ചെയ്യാൻ പോകുന്ന അപൂർവ്വമായൊരു മധുരപ്രതികാരത്തിന്റെ ദൃശ്യം. ആലപ്പുഴയിൽ നിന്നുള്ള പുതിയ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം എ.ഡി തോമസ് നേരെ നടന്നടുത്തത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അടുത്തേക്കായിരുന്നു. പിണറായി വിജയന്റെ കൈകൾ പിടിച്ച് തോമസ് അഭിവാദ്യം ചെയ്തപ്പോൾ അത് കേരള രാഷ്ട്രീയത്തിലെ വേറിട്ടൊരു ചിത്രമായി മാറി.(A D Thomas Greets Pinarayi Vijayan In Kerala Assembly A Tale Of Political Retaliation)

നവകേരള സദസിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാട്ടിയതിനാണ് എ.ഡി തോമസ് വാർത്തകളിൽ നിറഞ്ഞത്. അന്ന് തോമസ് ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് പിടിച്ചുമാറ്റിയതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ ഗൺമാൻമാർ വാഹനത്തിൽ നിന്ന് വടിയുമായി ഇറങ്ങി ക്രൂരമായി മർദ്ദിച്ചിരുന്നു. ഈ സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുകയും ഹൈക്കോടതിയുടെ കടുത്ത വിമർശനത്തിന് കാരണമാകുകയും ചെയ്തു.

മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നിലപാടിനെതിരെ ശക്തമായ രാഷ്ട്രീയ ആയുധമായാണ് യു.ഡി.എഫ് നിയമസഭാ തെരഞ്ഞെടുപ്പിൽ എ.ഡി തോമസിനെ ആലപ്പുഴ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയത്. സി.പി.എമ്മിന്റെ മുൻ ജില്ലാ സെക്രട്ടറിയും സിറ്റിങ് എം.എൽ.എയുമായ പി.പി ചിത്തരഞ്ജനെ അട്ടിമറിച്ചാണ് തോമസ് നിയമസഭയിലേക്ക് വൻവിജയം നേടിയത്.

Story Summary

In a dramatic political moment in the Kerala Assembly, newly elected Alappuzha MLA and Youth Congress leader A D Thomas greeted Opposition Leader Pinarayi Vijayan. Thomas, who was famously assaulted by Pinarayi’s gunmen during the Navakerala Sadas protest, entered the assembly after defeating CPM’s sitting MLA P P Chittaranjan.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.