HomeNationalപകൽ ഇവിടം ശാന്തമാണ്, രാത്രി കാലങ്ങളിൽ ഈ തീരത്തെക്കുറിച്ചറിയുന്ന ആരും ഇവിടെ...

പകൽ ഇവിടം ശാന്തമാണ്, രാത്രി കാലങ്ങളിൽ ഈ തീരത്തെക്കുറിച്ചറിയുന്ന ആരും ഇവിടെ വരാറില്ല; ‘പേടിപ്പിക്കുന്ന സ്വപ്നം’ ദുമാസ് തീരം ! | Dumas Beach

നാം പലപ്പോഴും സമാധാനം കണ്ടെത്തുന്നത് യാത്രകളിലൂടെയാണ്. ഭൂരിഭാഗം ആളുകളും അതിനായി തിരഞ്ഞെടുക്കുന്നത് പലപ്പോഴും ബീച്ചുകളാണ്. കടലിലെ തിരാമാലകളുടെ താളവും, തീരത്തേക്ക് അടിച്ച വീശുന്ന കാറ്റും, കത്തുന്ന സൂര്യന്റെ സൗന്ദര്യവുമാണ് ബീച്ചുകൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്നാൽ മനുഷ്യമനസ്സുകളെ മുൾമുനയിൽ നിർത്തുന്ന തീരത്തെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? പ്രദേശവാസികൾ പോലും രാത്രി വന്നു പോകാൻ ഭയക്കുന്നൊരിടം, ആത്മാക്കൾ അന്തിയുറങ്ങുന്ന, രാത്രിയിൽ മനുഷ്യന്റെ ഹൃദയമിടിപ്പ് കൂട്ടുന്ന ഒരിടം, ദുമാസ് ബീച്ച് (Dumas Beach).

ഗുജറാത്തിലെ സൂറത്തിലാണ് ദുമാസ് ബീച്ച് സ്ഥിതിചെയ്യുന്നത്. അഹമ്മദാബാദിൽ നിന്നും 286 കിലോമീറ്റർ അകലെയാണ് ഈ കുപ്രസിദ്ധ ബീച്ച് സ്ഥിതി ചെയ്യുന്നത്. പകൽ ഇവിടം ആർക്കും ഒരുതരത്തിലും സംശയങ്ങളോ ആശങ്കകളോ ഭയമോ ജനിപ്പിക്കുന്നത് ഇടമല്ല. എന്നാൽ, രാത്രി കാലങ്ങളിൽ അങ്ങനെ അല്ല. പകൽ ഇവിടെവന്നു സന്ദർശനം നടത്തിപോകുന്ന പലർക്കും ഇവിടത്തെ കഥകൾ വെറും കേട്ടുകഥകളായി മാത്രം തോന്നുമെങ്കിലും ഇവിടത്തെ പ്രദേശവാദികൾക്ക് ദുമാസ് തീരം ഒരു പേടിപ്പിക്കുന്ന സ്വപ്നമാണ്. പകലിൽ കാണുന്ന തീരത്തിന്റെ മനോഹരകാഴ്ചകൾ, രാത്രി അതിന്റെ വിപരീതമായി മാറുന്നു. തീരത്തു അടിച്ചു കേറുന്ന നിശബ്ദ തിരമാലകൾ രാത്രിയാകുമ്പോൾ മരണത്തിന്റെ ദൂതനായി മാറുന്നു. തീരത്തെ പുൽകുന്ന കാറ്റിന്റെ ശക്തി പകൽ ഉള്ളതിന്റെ പതിന്മടങ്ങുമായി തിരുന്നു.

ദുമാസ് തീരത്തെ മറ്റു കടൽ തീരങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഇവിടത്തെ മണ്ണിന്റെ ഘടനയാണ്‌. കറുത്ത ഇരുണ്ട മണലാണ് ഈ തീരത്തിന്റേത്. കടൽ തീരത്തിന്റെ മണൽ കറുത്ത നിറം ആയിത്തീരുവാനുള്ള കാരണം ആരെയും ഒന്നും ഞെട്ടിപ്പിക്കുന്നതാണ്. ദുമാസ് തീരം വർഷങ്ങൾക് മുൻപ് ഹിന്ദു ശ്മശാനാമായിരുന്നു. തുടർച്ചയായി നടന്നുകൊണ്ടിരുന്ന ശവസംസ്കാരങ്ങൾ ഇവിടത്തെ മണ്ണിന്റെ ഘടനെയെത്തന്നെ ബാധിച്ചു.

ഇവിടുത്തെ മണലിന് മാത്രമല്ല, പ്രദേശത്തിന് മൊത്തമായി മാറ്റം വന്നതായി പ്രദേശവാസികൾ അവകാശപ്പെടുന്നു. രാത്രികാലങ്ങളിലെ ഭയപ്പെടുത്തുന്ന കാഴ്ചകൾ ഇതിനു തെളിവായി ഇവിടുള്ളവളർ നിരത്തുന്നു. സന്ധ്യമയങ്ങിയാൽ തീരവും തിരമാലകളും തനിച്ചാകും. കരയും കടലും ഒരുപോലെ ഇരുട്ടിൽ ആവരണം ചെയ്യപ്പെടുമ്പോൾ തീരത്തു കൂടെ അലഞ്ഞുതിരിയുന്നു പ്രേതആത്മാക്കൾ. ആരെയും പേടിപ്പെടുത്തുന്ന നിലവിളികൾ. അമാനുഷികമേ അതോ മാനുഷികമാണോ ഇതെന്ന് ഇന്നും പ്രദേശവാദികൾക്ക് പറഞ്ഞു തരാൻ കഴിഞ്ഞിട്ടില്ല.

ഈ തീരത്തെ കുറിച്ചറിയുന്ന ആരും തന്നെ രാത്രികാലങ്ങളിൽ ഇവിടെ അധികം കറങ്ങി നടക്കാറില്ല. രാത്രികാലങ്ങളിൽ തീരത്ത് അരങ്ങേറിയ പലസംഭവങ്ങളും ഒരുപാടു ജീവനുകൾക്കു അപകടം വരുത്തിയുട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രദേശവാസികൾ വിനോദസഞ്ചാരികളെ സന്ധ്യയോടുകൂടെ തന്നെ മടങ്ങാൻ നിർബന്ധിക്കുന്നത് ഇവിടുത്തെ ഒരു പതിവ് രീതിയുമാണ്. ദുമാസ് ബീച്ചിനെ അവരണം ചെയുന്ന പ്രേത കഥകൾ ഏറെയാണ് എങ്കിൽ പോലും ഇങ്ങോട്ടേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും ഒട്ടും കുറവില്ല. ദിനംപ്രതി ഒട്ടനവധി സഞ്ചാരികളാണ് ബീച്ചിന്റെ പകൽ കാഴ്ചകൾ കാണാനായി എത്തിച്ചേരുന്നത്. രാത്രികാലങ്ങളിൽ അരങ്ങേറുന്ന അമാനുഷിക പ്രവർത്തികൾ ഒന്നും തന്നെ ഇവിടെ എത്തി ചേരുന്ന വിനോദസഞ്ചരികളെ ബാധികുകുന്നില്ല എന്നതാണ് വാസ്തവം. ഇവിടെ നടക്കുന്ന കാര്യങ്ങൾ അവർക്ക് വെറും പേടിപ്പെടുത്തുന്ന മുത്തശ്ശിക്കഥകൾ മാത്രമാണ്.

രാത്രി കാലങ്ങളിൽ മാത്രം, തൻ്റെ മറഞ്ഞിരിക്കുന്ന ഭയാനകമായ മുഖം കാട്ടുന്ന തീരം പകൽ സമാധാത്തിന്റെയും സന്തോഷാന്തിന്റെയും തീരാമായി തിരുന്നു. ആർക്കും തന്നെ ഉത്തരം കണ്ടെത്തുവാൻ സാധികാത്ത നിഗൂഢതകൾ ഉള്ളിൽ ഒളിപ്പിക്കുന്ന ഒരു ചെറു തീരവും തിരമാലകളും. ഒരുപക്ഷെ നിങ്ങൾ രാത്രികാലങ്ങളിലാണ് ബീച്ചിൽ എത്തുന്നത് എങ്കിൽ ശ്രദ്ധിക്കണം, അടുത്തുള്ള നിൽക്കുന്ന വ്യക്തി പെട്ടെന്ന് അപ്രത്യക്ഷമാകാം. നിർത്താതെയുള്ള നിലവിളികൾ അലർച്ചകൾ, കരച്ചിലുകൾ കരിമണൽ നിറഞ്ഞ തീരം നിങ്ങളെ പേടിപ്പെടുത്തുവാൻ അങ്ങനെ പല ചെയ്തികളും കാട്ടം. ബീച്ചിൽ രാത്രികാലങ്ങളിൽ അരങ്ങേറുന്ന നിഗൂഢ സംഭവങ്ങൾ പൈശാചികമെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ, വെറും കെട്ടുകഥകൾ മാത്രമാണ് തീരത്തെ വലയം ചെയുന്നത് മറ്റൊരു കൂട്ടരും. ബീച്ചിലെ പ്രേത കഥകൾ നൂറ്റാണ്ടുകളായി വാദപ്രതിവാദങ്ങൾക്ക് വിഷമായി തുടരുന്നു. ഈ കഥകൾക്കും പുറമെ ഈ തീരം ഒരുപാടു നല്ല നിമിഷങ്ങൾ സമ്മാനിക്കുന്നു, അറബികടലിലേക്ക് അലിഞ്ഞു ചേരുന്ന ഈ തീരം ഒരു അത്ഭുതമാണ്. കടൽത്തീരത്തെക്കുറിച്ചുള്ള ഭയാനകമായ കഥകൾ വെറും മിഥ്യയാണോ അതോ സത്യമാണോ എന്നറിയാൻ ദുമാസ് ബീച്ച് നിങ്ങൾ സന്ദർശിച്ച് തന്നെ അറിയണം.

Summary: Dumas Beach is a popular coastal destination near Surat, Gujarat, renowned for its unique mineral-rich black sand and dramatic tidal shifts. While it operates as a bustling, family-friendly picnic spot famous for street food and camel rides during the day, it is equally known for its eerie folklore as one of India’s most haunted locations after dark. Visitors are encouraged to enjoy its scenic sunsets but are advised to avoid the deep mudflats and leave before nightfall.

WhatsApp Channel Banner

Latest updates

‘തൃശൂർ BJP ഓഫീസിൽ 17 ചാക്കുകളിലായി 25 കോടിയെത്തി’:...

തൃശൂർ: തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരിലെ ബി.ജെ.പി ജില്ലാ ഓഫീസിലേക്ക് 17 ചാക്കുകളിലായി 25 കോടി രൂപയെത്തിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഓഫീസ് സെക്രട്ടറി പി. അക്ഷയ്. ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫണ്ടിന് പുറമെയാണ് സംഘടനാ...

പ്രതിപക്ഷ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശരദ് പവാറും...

ന്യൂഡൽഹി: നീറ്റ് വിഷയത്തിൽ പാർലമെന്റിന് പുറത്ത് പ്രതിപക്ഷ എം.പിമാർ കടുത്ത പ്രതിഷേധവും മുദ്രാവാക്യം വിളികളും നടത്തുന്നതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന നിർണ്ണായക കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. എൻ.സി.പി (എസ്.പി) അധ്യക്ഷൻ...

ഹാൻഡിലെന്ന് കരുതി പിടിച്ചത് വിമാനത്തിൻ്റെ എമർജൻസി ഡോറിൽ: വ്യവസായിയുടെ...

സൂറത്ത്: വിമാനം പറന്നുയരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ അടിയന്തിര വാതിൽ തുറന്ന വ്യവസായി അറസ്റ്റിൽ. സൂറത്തിൽ നിന്ന് ഗോവയിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിലാണ് ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്....

‘തിരഞ്ഞെടുപ്പ് റാലികൾ നടത്തുക മാത്രമല്ല, ജനങ്ങളോട് മറുപടി പറയാനും...

ന്യൂഡൽഹി: സോനം വാങ്ചുക്കിന്റെ നിരാഹാര സമരം 25-ാം ദിവസത്തിലേക്ക് കടന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് കോക്ക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ. തിരഞ്ഞെടുപ്പ് റാലികൾ നടത്തുക...

‘ചരിത്രത്തിലെ ഏറ്റവും വലിയ ആവശ്യകതയാണ് നിലവിലുള്ളത്’: വൈദ്യുതി പ്രതിസന്ധിയിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.(CM VD Satheesan On Power Crisis In...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...