ചെന്നൈ: തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെ വിഭാഗങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കുമെന്ന വാർത്തകൾ പൂർണ്ണമായി തള്ളി ഭരണകക്ഷിയായ തമിഴക വെട്രി കഴകം (TVK AIADMK Coalition Rumours Dismissed). സഖ്യത്തിൽ എഐഎഡിഎംകെ ചേർന്നാൽ പിന്തുണ പിൻവലിക്കുമെന്ന സിപിഎം മുന്നറിയിപ്പിന് പിന്നാലെയാണ് ടിവികെ നേതാവും പൊതുമരാമത്ത് മന്ത്രിയുമായ ആദവ് അർജുന നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി ജോസഫ് വിജയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണയ്ക്കുന്ന സിപിഎം, സിപിഐ, വിസികെ,ഐയുഎംഎൽ എന്നീ കക്ഷികളെ മന്ത്രിസഭയുടെ ഭാഗമാകാൻ പാർട്ടി ഔദ്യോഗികമായി ക്ഷണിച്ചതായും അദ്ദേഹം അറിയിച്ചു.
അടുത്തിടെ നടന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 234 സീറ്റുകളിൽ 108 എണ്ണം നേടിയാണ് വിജയ്‌യുടെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകൾ തികയാതെ വന്നതോടെ കോൺഗ്രസ് (5 സീറ്റുകൾ), ഇടത് പാർട്ടികൾ, വിസികെ തുടങ്ങിയവരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. ഇതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ അറുപത് വർഷത്തിലേറെയായി നിലനിന്ന ദ്രാവിഡ കക്ഷികളുടെ ആധിപത്യം തകർത്ത് മുഖ്യമന്ത്രി കസേരയിലെത്തുന്ന ജനപ്രിയ നടനായി വിജയ് മാറി. നിലവിൽ അണ്ണാ ഡിഎംകെയിലെ സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള 25 വിമത എംഎൽഎമാർ വിജയ് സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഇടത് കക്ഷികളുടെ ആശങ്കകൾ പരിഹരിച്ച് സഖ്യത്തെ ഒന്നിച്ച് കൊണ്ടുപോകാനാണ് ടിവികെ ഇപ്പോൾ ശ്രമിക്കുന്നത്.
Summary: Tamil Nadu’s ruling Tamilaga Vettri Kazhagam (TVK) on Wednesday dismissed rumors of an impending coalition alliance with the AIADMK or its factions. The clarification from TVK leader and Minister Aadhav Arjuna came shortly after a warning from the CPI(M) regarding the withdrawal of support if the rival faction joined the fold.

