Description
Digital Voice of Kerala
Wednesday, May 20, 2026

Digital Voice of Kerala
HomeCrimeകൊച്ചി മോഡലിങ് കെണി: മുഖ്യസൂത്രധാര സിന്ധു തന്നെയെന്ന് പോലീസ്, സെക്സ് റാക്കറ്റിന്...

കൊച്ചി മോഡലിങ് കെണി: മുഖ്യസൂത്രധാര സിന്ധു തന്നെയെന്ന് പോലീസ്, സെക്സ് റാക്കറ്റിന് പുറമെ സ്വർണ്ണക്കടത്തും! | Kochi Modelling Sex Racket

🎙️ Latest Podcast

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിന്റെ മുഖ്യസൂത്രധാര സിന്ധു തന്നെയെന്ന് പോലീസ്. അന്താരാഷ്ട്ര പെൺവാണിഭ സംഘത്തിന്റെ പ്രധാന കണ്ണിയായ സിന്ധുവിനെ മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. പ്രതിയെ ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.(Kochi Modelling Sex Racket Case Main Accused Sindhu to be Brought To Kochi)

ദുബായിൽ വൻ ഫാഷൻ ഷോ ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് സിന്ധു യുവതികളെ കെണിയിൽ വീഴ്ത്തിയത്. മോഡലിങ് പരിശീലനം, ഉയർന്ന ശമ്പളമുള്ള ജോലി, ആഡംബര ഹോട്ടലിലെ താമസം, വിനോദയാത്രകൾ എന്നിവ വാഗ്ദാനം ചെയ്ത് വിസയടക്കമുള്ള സൗകര്യങ്ങൾ ഒരുക്കി നൽകിയത് സിന്ധുവായിരുന്നു. എന്നാൽ ദുബായിലെത്തിയ പെൺകുട്ടികളെ ഇരുട്ടറകളിൽ പൂട്ടിയിട്ട്, കുടിക്കുന്ന വെള്ളത്തിൽ പോലും മയക്കുമരുന്ന് കലർത്തി നൽകി ഒരു മാസത്തോളം മൃഗീയമായി ഉപദ്രവിക്കുകയായിരുന്നു. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില ക്രിമിനൽ-ഗുണ്ടാ സംഘങ്ങൾക്കും ഈ റാക്കറ്റുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.

കേസിൽ സിന്ധുവിന് പുറമെ അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരടക്കം മൂന്ന് പേരാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. ഇനി ദുബായിലുള്ള രണ്ട് വനിതകളെക്കൂടി കേസിൽ പിടികൂടാനുണ്ട്. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് ഊർജ്ജിതമാക്കി. പീഡനത്തിനിരയായ പെൺകുട്ടികളെ പ്രതികൾ സ്വർണ്ണക്കടത്തിനായുള്ള കാരിയർമാരായും ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Story Summary

The Kochi police confirmed that Sindhu, an event management head arrested in Mumbai, is the mastermind behind the international sex trafficking racket that lured Kerala models to Dubai. Investigations also revealed that the victims were drugged, assaulted, and forced to act as gold smuggling carriers.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.