Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeNationalമുഖ്യമന്ത്രി വിജയുടെ ഓഫീസിലെ ജ്യോതിഷിയുടെ നിയമനം: മദ്രാസ് ഹൈക്കോടതിയിലെ ഹർജി നാളെ...

മുഖ്യമന്ത്രി വിജയുടെ ഓഫീസിലെ ജ്യോതിഷിയുടെ നിയമനം: മദ്രാസ് ഹൈക്കോടതിയിലെ ഹർജി നാളെ പരിഗണിക്കും | Plea Filed in Madras High Court

🎙️ Latest Podcast

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയുടെ പൊളിറ്റിക്കൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി (OSD) ജ്യോതിഷി റിിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ നിയമിച്ചതിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകയാണ് നിയമനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. മെയ് 12-ന് പുറത്തിറക്കിയ നിയമന ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.(Plea Filed in Madras High Court Against Appointment of Astrologer as OSD to Tamil Nadu CM)

ജ്യോതിഷിയായ വെട്രിവേൽ മുഖ്യമന്ത്രി വിജയിയുടെ പാർട്ടി വലിയ രാഷ്ട്രീയ ശക്തിയാകുമെന്നും അദ്ദേഹം മുഖ്യമന്ത്രിയാകുമെന്നും പ്രവചിച്ചിരുന്നു. ഈ പ്രവചനത്തിനുള്ള പ്രതിഫലമായാണ് അദ്ദേഹത്തിന് സർക്കാർ പദവി നൽകിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു.

നിയമനത്തിന് മുന്നോടിയായി അപേക്ഷ ക്ഷണിക്കുകയോ, യോഗ്യതാ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയോ, നിയമന വിജ്ഞാപനം പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഹർജി ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങളുടെ ലംഘനമാണിതെന്നും പൊതുജനങ്ങളുടെ പണം ഉപയോഗിച്ചാണ് ഇദ്ദേഹത്തിന് ശമ്പളം നൽകുന്നതെന്നും ഹർജിക്കാരി വാദിക്കുന്നു.

ജസ്റ്റിസ് വിക്ടോറിയ ഗൗരി, ജസ്റ്റിസ് എൻ. സെന്തിൽകുമാർ എന്നിവരടങ്ങിയ വെക്കേഷൻ ബെഞ്ചിന് മുൻപാകെയാണ് ഹർജി പരാമർശിച്ചത്. നിയമനത്തിന്റെ സാധുത പരിശോധിക്കാൻ ‘റിട്ട് ഓഫ് ക്വോ വാറന്റോ’ പുറപ്പെടുവിക്കണമെന്നും വെട്രിവേൽ തനിക്ക് ഈ പദവിയിൽ തുടരാൻ എന്താണ് നിയമപരമായ അവകാശമുള്ളതെന്ന് തെളിയിക്കണമെന്നും ഹർജിക്കാരി ആവശ്യപ്പെടുന്നു. കേസ് നാളെ പരിഗണിക്കും.

Story Summary 

A plea has been filed in the Madras High Court challenging the appointment of astrologer Rickey Radhan Pandit Vettrivel as Officer on Special Duty (OSD) to Tamil Nadu Chief Minister Vijay. The petitioner, a lawyer, argues that the appointment is an illegal “reward” for astrological services, violates constitutional provisions for public employment, and lacks proper recruitment procedures.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.