കാസർഗോഡ്: തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ പടന്ന കടപ്പുറത്ത് ഉണ്ടായ സംഘർഷത്തിൽ 180 പേർക്കെതിരെ പോലീസ് കേസെടുത്തു. 100 യുഡിഎഫ് പ്രവർത്തകർക്കെതിരെയും 80 സിപിഎം പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്. പ്രദേശത്ത് നിലവിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.(Kasaragod Political Clash Police Case Against 180 UDF CPM Workers)
സന്ദീപ് വാര്യരുടെ റോഡ് ഷോ പടന്ന കടപ്പുറം എത്തിയപ്പോൾ വഴി തടസ്സപ്പെടുത്തിയതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കല്ലേറിലും സംഘർഷത്തിലും കലാശിച്ചത്. സംഘർഷത്തിനിടെ പടന്നക്കടപ്പുറം ലോക്കൽ കമ്മിറ്റി ഓഫീസായ പി.പി ദാമോദരൻ സ്മാരക മന്ദിരം ആക്രമിക്കപ്പെട്ടു. യുഡിഎഫ് പ്രവർത്തകരാണ് ഓഫീസ് തകർത്തതെന്ന് സിപിഎം പരാതിപ്പെട്ടു.
കല്ലേറുണ്ടായതോടെ പോലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. പോലീസും പ്രവർത്തകരും തമ്മിലും സംഘർഷമുണ്ടായി. സംഘർഷത്തിലും പോലീസിന്റെ ലാത്തിച്ചാർജിലും നിരവധി പേർക്ക് പരിക്കേറ്റു. തുടർ സംഘർഷങ്ങൾ ഒഴിവാക്കാൻ കൂടുതൽ സേനയെ വിന്യസിച്ചു.
Story Summary
Police have registered cases against 180 individuals (100 UDF and 80 CPM activists) following a violent clash during Sandeep Varier’s roadshow at Padanna Kadappuram in Kasaragod. The conflict led to stone-pelting, the vandalism of a CPM local committee office, and a subsequent police lathi charge.

