തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹ വിവാദത്തിൽ എം.വി. ഗോവിന്ദൻ മാസ്റ്ററുടെ നിലപാടിനെ പിന്തുണച്ച് രാഹുൽ ഈശ്വർ രംഗത്ത്. രാഷ്ട്രീയമായി കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയിൽ നിൽക്കുന്ന ആളാണെങ്കിലും, ഈ വിഷയത്തിൽ സഖാവ് ഗോവിന്ദൻ മാഷ് ഉയർത്തുന്ന നിലപാടാണ് ശരിയെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി.(Rahul Easwar on the controversy surrounding the Kumbh Mela viral star’s marriage)
യുവാവിനെതിരെയുള്ള പോക്സോ കേസ് വ്യാജമാണെന്നും പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഇതിന് തെളിവായി ആധാർ കാർഡ്, പാൻ കാർഡ്, ഇലക്ഷൻ രേഖകൾ എന്നിവ താൻ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഭർത്താവിൻ്റെ അറസ്റ്റ് ഹൈക്കോടതി തടയുകയും അനുകൂലമായ നിരീക്ഷണം നടത്തുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെതിരെ നിലപാട് സ്വീകരിച്ച എം.വി. ഗോവിന്ദൻ, എ.എ. റഹീം എന്നിവർ കേരളത്തിന് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം വെച്ച് ഒരു മുസ്‌ലിം യുവാവിന്റെയും ഹിന്ദു യുവതിയുടെയും ജീവിതം തകർക്കാൻ കൂട്ടുനിൽക്കരുത്. രാഷ്ട്രീയത്തിനപ്പുറം സത്യത്തിനും നീതിക്കുമാണ് വിലയെന്നും അദ്ദേഹം പറഞ്ഞു.

