പത്തനംതിട്ട: അടൂർ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിനെതിരെ അപകീർത്തികരമായ ലഘുലേഖകൾ വിതരണം ചെയ്തതിനെച്ചൊല്ലി മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ പോര്. ശാന്തകുമാർ കൊലക്കേസ് പ്രതിയാണെന്ന് ആരോപിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്ത സംഭവത്തിൽ അഞ്ച് സിപിഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.(Controversy in Adoor, CV Shanthakumar bursts into tears)
‘കൊലക്കേസ് പ്രതി സ്ഥാനാർത്ഥി’ എന്ന തലക്കെട്ടോടെ മണ്ഡലത്തിലുടനീളം വിതരണം ചെയ്ത ലഘുലേഖകൾക്കെതിരെ സി.വി. ശാന്തകുമാർ പരാതി നൽകിയിരുന്നു. പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് സിപിഐ പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
തനിക്കെതിരെ ഒരു കേസ് പോലും നിലവിലില്ലെന്നും തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് എൽഡിഎഫ് നടത്തുന്നതെന്നും സി.വി. ശാന്തകുമാർ വൈകാരികമായി പ്രതികരിച്ചു. എൽഡിഎഫും യുഡിഎഫും തമ്മിൽ ‘പൊറാട്ട് നാടകമാണ്’ കളിക്കുന്നതെന്ന് ബിജെപി സ്ഥാനാർത്ഥി പരിഹസിച്ചു.

