കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ നിർണ്ണായക വിവരങ്ങൾ വെളിപ്പെടുത്തി അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിസിപി അശ്വതി ജിജി. പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ദിവസം തന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന് ഡിസിപി വ്യക്തമാക്കി. എന്നാൽ യുവതി ഫോൺ എടുക്കാൻ തയ്യാറായില്ലെന്നും അന്വേഷണസംഘം കണ്ടെത്തി.(Ranjith had contacted the survivor on the phone that very day, says DCP)
രേഖകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ യുവതി ഈ കോളുകളോട് പ്രതികരിച്ചിരുന്നില്ല. പരാതി നൽകിയതിൽ അസ്വാഭാവികതയൊന്നുമില്ലെന്ന് ഡിസിപി പറഞ്ഞു. ഇത്തരം കേസുകളിൽ ഇരകൾക്ക് മാനസികമായി തയ്യാറെടുക്കാൻ സമയം ആവശ്യമാണെന്നത് പരിഗണിച്ചാണിത്.
സംഭവദിവസം കാരവന് പുറത്തുള്ള സിസിടിവിയിൽ നിന്ന് ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് സാക്ഷികളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഡിസിപി അറിയിച്ചു.

