ന്യൂഡൽഹി: തമിഴ്‌നാട്, അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രവചനങ്ങളെ ശരിവെക്കുന്ന ഫലങ്ങളാണ് പുറത്തുവരുന്നത് (Assembly Election Results 2026).
തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യം വ്യക്തമായ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാഡിഎംകെയാണ് രണ്ടാം സ്ഥാനത്ത്. എന്നാൽ ഇത്തവണ ഏറെ ശ്രദ്ധയാകർഷിച്ച വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) മൂന്നാം സ്ഥാനത്തേക്ക് മുന്നേറിക്കൊണ്ട് സംസ്ഥാന രാഷ്ട്രീയത്തിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനമായ അസമിൽ മുഖ്യമന്ത്രി ഹിമന്ത് ബിശ്വശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണത്തുടർച്ചയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. പ്രതിപക്ഷ സഖ്യത്തിന് ബിജെപിയുടെ മുന്നേറ്റത്തെ പ്രതിരോധിക്കാൻ നിലവിൽ സാധിക്കുന്നില്ല.
ബംഗാളിൽ ഭരണം നിലനിർത്താൻ മമതാ ബാനർജിയും അധികാരം പിടിക്കാൻ ബിജെപിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഓരോ മണ്ഡലത്തിലും ലീഡ് നില മാറിമറിയുന്നതിനാൽ ഫലം പ്രവചനാതീതമായി തുടരുന്നു.
Story Summary: Election results for Tamil Nadu, Assam, and West Bengal indicate a strong lead for DMK in Tamil Nadu and BJP in Assam. While Vijay’s TVK emerges as the third-largest force in Tamil Nadu, West Bengal remains a tight battleground between TMC and BJP.

