വാഷിംഗ്ടൺ: അന്തരിച്ച ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീനുമായി തന്റെ ഭാര്യ മെലാനിയ ട്രംപിന് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Trump Denies Melania Epstein Link). മെലാനിയയും എപ്സ്റ്റീനും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വെറും “വ്യാജ വാർത്തകൾ” മാത്രമാണെന്നും അദ്ദേഹം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എപ്സ്റ്റീനുമായി തനിക്ക് ബന്ധമില്ലെന്നും താൻ അയാളുടെ ഇരയല്ലെന്നും മെലാനിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയെ ശരിവെച്ച ട്രംപ്, വ്യാജവാർത്തകൾ മെലാനിയയെ അസ്വസ്ഥയാക്കിയെന്നും അതുകൊണ്ടാണ് അവർ നേരിട്ട് വിശദീകരണം നൽകിയതെന്നും പറഞ്ഞു. ഫ്രാൻസിസ് മാർപ്പാപ്പയോട് വ്യക്തിപരമായ വിരോധമില്ലെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ ഇറാൻ വിഷയത്തിൽ മാർപ്പാപ്പയുടെ നിലപാടിനോട് തനിക്ക് യോജിക്കാൻ കഴിയില്ല. ഇറാന്റെ ആണവായുധ മോഹങ്ങളെ മാർപ്പാപ്പ അനുകൂലിക്കുന്നുവെന്നും എന്നാൽ അത് ഒരിക്കലും അനുവദിക്കില്ലെന്നുമാണ് ട്രംപിന്റെ നിലപാട്.
യൂറോപ്യൻ രാജ്യങ്ങളുടെ ഊർജ്ജനയത്തെ ട്രംപ് വിമർശിച്ചു. കാറ്റാടി യന്ത്രങ്ങളെ അമിതമായി ആശ്രയിക്കുന്നത് ബിസിനസുകളെ തകർക്കുമെന്നും വടക്കൻ കടലിലെ ഇന്ധന സ്രോതസ്സുകൾ ഉപയോഗിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇറാൻ യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. നിലവിലുള്ള വെടിനിർത്തൽ നീട്ടുന്നതിനേക്കാൾ യുദ്ധം അവസാനിപ്പിക്കാനാണ് മുൻഗണന. വരും ദിവസങ്ങളിൽ നിർണ്ണായകമായ തീരുമാനങ്ങൾ ഉണ്ടായേക്കാമെന്നും ചർച്ചകൾ പുനരാരംഭിക്കുമെന്നും അദ്ദേഹം സൂചന നൽകി.
Summary: President Donald Trump has dismissed claims of a connection between his wife Melania Trump and Jeffrey Epstein as “fake news.” In a Fox News interview, Trump stated that Melania wanted to clarify she was never involved with Epstein or one of his victims. He also addressed disagreements with the Pope over Iran’s nuclear capabilities and criticized Europe’s reliance on wind energy. Regarding the Iran war, Trump suggested it could end soon, with potential breakthroughs in negotiations expected in the coming days.

