ന്യൂഡൽഹി: സാങ്കേതികവിദ്യാരംഗത്തെ വൻകിട കമ്പനിയായ മെറ്റാ പ്ലാറ്റ്‌ഫോംസ് തങ്ങളുടെ ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം വരുന്ന 8,000 പേരെ പിരിച്ചുവിട്ടു (Meta Layoffs Work From Home). ഓഫീസുകളിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങളോ ചർച്ചകളോ ഒഴിവാക്കാൻ, ജീവനക്കാരോട് ആദ്യം അന്നേദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിക്കുകയും, തൊട്ടുപിന്നാലെ പുലർച്ചെ ഇമെയിൽ വഴി പിരിച്ചുവിടൽ ഉത്തരവ് അയക്കുകയുമായിരുന്നു. സിംഗപ്പൂർ ഹബ്ബിലെ ജീവനക്കാർക്ക് പുലർച്ചെ 4 മണിയോടെയാണ് (ഇന്ത്യൻ സമയം പുലർച്ചെ 1:30) ജോലി നഷ്ടപ്പെട്ടതായുള്ള സന്ദേശം ലഭിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലേക്ക് കമ്പനി പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുനസംഘടന. പിരിച്ചുവിടലിന് പുറമെ 7,000 ജീവനക്കാരെ പുതിയ എഐ ടീമുകളിലേക്ക് മാറ്റിയതായും കമ്പനിയുടെ ചീഫ് പീപ്പിൾ ഓഫീസർ ജനീൽ ഗെയ്ൽ വ്യക്തമാക്കി. ഈ വർഷം എഐ മേഖലയ്ക്കായി മാത്രം 125 മുതൽ 145 ബില്യൺ ഡോളർ വരെ ചിലവഴിക്കാനാണ് മെറ്റായുടെ തീരുമാനം. ടെക് മേഖലയിൽ വലിയ ആശങ്ക പടർത്തിക്കൊണ്ട് സിസ്കോ സിസ്റ്റംസ്, മൈക്രോസോഫ്റ്റ്, ആമസോൺ, ഒറാക്കിൾ തുടങ്ങിയ പ്രമുഖ കമ്പനികളും അടുത്തിടെ വലിയ തോതിൽ ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു.
Summary: Meta Platforms has initiated a massive layoff disrupting approximately 8,000 employees, which accounts for nearly 10 percent of its global workforce, as part of an aggressive restructuring toward an AI-first model. In a calculated move to prevent workplace unrest, the company instructed employees to work from home before firing them via early-morning emails, with affected staff in Singapore receiving notifications at 4:00 AM local time.

