മോസ്‌കോ: റഷ്യൻ തലസ്ഥാനമായ മോസ്‌കോയെ ലക്ഷ്യമിട്ട് നടത്തിയ വൻ ഡ്രോൺ ആക്രമണത്തെത്തുടർന്ന് നഗരത്തിലെ നാല് വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ റഷ്യൻ വ്യോമപ്രതിരോധ സംവിധാനം 59 ഡ്രോണുകൾ വെടിവെച്ചിട്ടതായി മോസ്‌കോ മേയർ സെർജി സോബിയാനിൻ ടെലിഗ്രാമിലൂടെ അറിയിച്ചു.(Drone Attack, Moscow Airports Suspended Following Massive Drone Attack)
വിമാനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനത്താവളങ്ങൾ അടച്ചിട്ടത്. മോസ്‌കോയെ ലക്ഷ്യമിട്ട് എത്തിയ ഡ്രോണുകളെ റഷ്യൻ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇതിനുമുന്നോടിയായി ഞായറാഴ്ച വൈകുന്നേരം ഉക്രെയ്നിലെ ഒഡേസ മേഖലയിൽ റഷ്യ നടത്തിയ ഇസ്കന്ദർ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒഡേസയിലെ ഒരു കാർഷിക കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ വാഹനങ്ങളും ഇന്ധന ടാങ്കുകളും അഗ്നിക്കിരയായി. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തീ അണയ്ക്കുകയും നാശനഷ്ടങ്ങൾ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ഉക്രെയ്ൻ-റഷ്യ സംഘർഷം തുടരുന്നതിനിടയിൽ അതിർത്തി കടന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ രൂക്ഷമായിരിക്കുകയാണ്.
Story Summary
Moscow’s four major airports were temporarily suspended on Monday after Russian air defenses intercepted 59 drones targeting the capital. This escalation followed a deadly Russian ballistic missile strike on Ukraine’s Odesa region, which resulted in casualties and significant damage to an agricultural facility.

