കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്ക് സിഐഡിയുടെ സമൻസ്. നിയമസഭാ സെക്രട്ടേറിയറ്റിലേക്ക് സമർപ്പിച്ച കത്തിൽ പാർട്ടി എംഎൽഎമാരുടെ ഒപ്പുകൾ വ്യാജമായി ഉപയോഗിച്ചെന്നാരോപിക്കപ്പെടുന്ന കേസിലാണ് അദ്ദേഹത്തിന് നോട്ടീസ് ലഭിച്ചത്. ശോഭൻദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചുകൊണ്ട് സമർപ്പിച്ച കത്തുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്.(West Bengal CID Issues Summons To Abhishek Banerjee In Fake Signature Probe)
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കൊൽക്കത്തയിലെ ഭവാനി ഭവനിൽ സ്ഥിതി ചെയ്യുന്ന സിഐഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദ്ദേശം. അഭിഷേക് ബാനർജിയുടെ കാളീഘട്ട് റോഡിലുള്ള വസതിയിലെത്തിയാണ് സിഐഡി ഉദ്യോഗസ്ഥർ നോട്ടീസ് കൈമാറിയത്.
നോട്ടീസ് കൈമാറുന്നതിന് മുന്നോടിയായി കൊൽക്കത്തയുടെ തെരുവുകളിൽ ഒന്നര മണിക്കൂറോളം നീണ്ടുനിന്ന നാടകീയ രംഗങ്ങൾ അരങ്ങേറി. ഉദ്യോഗസ്ഥർ നോട്ടീസുമായി അഭിഷേക് ബാനർജിയുടെ വസതിയിലേക്ക് എത്തുന്നതും തുടന്നുണ്ടായ നടപടികളും വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റിയത്. വസതിയിൽ വെച്ച് നേരിട്ട് തന്നെ നോട്ടീസ് കൈമാറാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചു.
Story Summary
The West Bengal CID has issued a formal summons to TMC national general secretary Abhishek Banerjee, requiring his presence for questioning on Monday in connection with an investigation into the alleged forgery of party legislators’ signatures. The legal notice was delivered to Banerjee’s residence in Kolkata following a prolonged series of dramatic events involving investigation officials.

