ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ നാടകീയ സംഭവങ്ങൾ അരങ്ങേറുന്നതിനിടെ നടൻ വിജയുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാരിന്റെ കന്നി സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. ധനമന്ത്രി നിയമസഭയിൽ സമർപ്പിക്കുന്ന ബജറ്റിൽ സ്ത്രീകൾക്കായുള്ള വൻ ക്ഷേമപദ്ധതികൾക്കും പ്രഖ്യാപനങ്ങൾക്കും സാധ്യതയുണ്ട്.(Vijay government first Tamil Nadu budget today amidst DMK TVK political clash over Udhayanidhi Stalin)
ഇതിനുപുറമെ, അയൽ സംസ്ഥാനമായ കേരളവുമായി ബന്ധപ്പെട്ട മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ ബജറ്റിൽ പരാമർശമുണ്ടാകുമോ എന്നതും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നു. അതേസമയം, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ പൊലീസിന്റെ നടപടിയുണ്ടായതോടെ സംസ്ഥാനത്ത് ടി.വി.കെ-ഡി.എം.കെ പോര് രൂക്ഷമായിരിക്കുകയാണ്. കാവേരി വിഷയത്തിൽ തഞ്ചാവൂരിൽ നടന്ന പ്രതിഷേധ യോഗത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ സംസാരിക്കുമ്പോൾ ഉദയനിധി നടത്തിയ സ്ത്രീവിരുദ്ധ പ്രയോഗത്തിനെതിരെ ടി.വി.കെ വനിതാ വിഭാഗം പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് സെങ്കിപ്പട്ടി പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഉദയനിധിയെ ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. താൻ കാവേരി നദീജല തർക്കത്തെക്കുറിച്ച് മാത്രമാണ് സംസാരിച്ചതെന്നും വ്യാജ വീഡിയോ പ്രചരിപ്പിച്ച് കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നുമാണ് ഡി.എം.കെ വ്യക്തമാക്കുന്നത്. എന്നാൽ സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയതോടെ സഭയിലെ ബജറ്റ് സമ്മേളനവും കലുഷിതമായേക്കും.
Story Summary
Tensions escalate in Tamil Nadu politics following the questioning of opposition leader Udhayanidhi Stalin over derogatory remarks, just as Chief Minister Vijay’s TVK government prepares to present its first state budget. Finance Minister Maria Wilson is expected to announce major women welfare schemes, while the DMK protests against the government’s police action.


