ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്താനിരിക്കുന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ സർക്കാരിന് യാതൊരുവിധ പങ്കുമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വാർത്താസമ്മേളനം ഒരു സ്വകാര്യ മാധ്യമ സ്ഥാപനം സംഘടിപ്പിക്കുന്നതാണെന്നും അതിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളെ കേന്ദ്ര സർക്കാർ പിന്തുണയ്ക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.(Sheikh Hasina Press Conference, India denies role amid Bangladesh warning)
ഹസീന ഇന്ത്യൻ മണ്ണിൽ ഇരുന്ന് രാഷ്ട്രീയം തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ വിദേശകാര്യ ഉപദേഷ്ടാവ് ഹുമയൂൺ കബീർ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് ത്രിവേദിയോട് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹിയുടെ ഔദ്യോഗിക വിശദീകരണം.
2024 ഓഗസ്റ്റ് 5-ന് വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത ഹസീന, ഇന്ത്യയിലാണ് അഭയം തേടിയിരിക്കുന്നത്. ബുധനാഴ്ച നടക്കുന്ന വാർത്താസമ്മേളനത്തിൽ താൻ ബംഗ്ലാദേശിലേക്ക് മടങ്ങുന്നതിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Story Summary
The Ministry of External Affairs clarified that the Indian government has no involvement in the press conference being organized for deposed Bangladesh Prime Minister Sheikh Hasina in Delhi. The statement comes amidst warnings from Bangladesh Prime Minister Tarique Rahman’s government that Hasina’s political activities in India could strain bilateral relations.


