ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അഞ്ചാം റൗണ്ട് പിന്നിടുമ്പോൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിൽ അട്ടിമറി സൂചനകൾ. തുടർച്ചയായ അഞ്ചാം റൗണ്ടിലും സ്റ്റാലിൻ പിന്നിലായതോടെ ഡിഎംകെ ക്യാമ്പുകൾ കടുത്ത ആശങ്കയിലായിരിക്കുകയാണ്. നടൻ വിജയിന്റെ തമിഴക വെട്രി കഴകം സംസ്ഥാനത്തുടനീളം കനത്ത പോരാട്ടമാണ് കാഴ്ചവെക്കുന്നത്. (Tamil Nadu Election Results)
ഡിഎംകെയുടെ ഏറ്റവും സുരക്ഷിതമായ മണ്ഡലമായി കരുതപ്പെട്ടിരുന്ന കൊളത്തൂരിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഞ്ചാം റൗണ്ടിലും പിന്നിലായി തുടരുന്നത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചു. ഇവിടെ ടിവികെ സ്ഥാനാർത്ഥിയാണ് മുന്നേറ്റം നടത്തുന്നത്.
ലീഡ് നില (സംസ്ഥാനം):
തമിഴക വെട്രി കഴകം (TVK): 106 സീറ്റുകൾ
എഐഎഡിഎംകെ (AIADMK): 74 സീറ്റുകൾ
ഡിഎംകെ (DMK): 54 സീറ്റുകൾ
നാം തമിഴർ കക്ഷി (NTK): 0
കന്നിപ്പോരാട്ടത്തിൽ തന്നെ 100 സീറ്റുകൾ എന്ന കടമ്പ കടന്ന വിജയുടെ പാർട്ടി പല മണ്ഡലങ്ങളിലും ദ്രാവിഡ കക്ഷികളെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയിരിക്കുകയാണ്. ചെന്നൈയുൾപ്പെടെയുള്ള നഗരങ്ങളിൽ ടിവികെ പ്രവർത്തകർ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഡിഎംകെ, എഐഎഡിഎംകെ കേന്ദ്രങ്ങളിൽ നിശബ്ദത പടരുന്ന കാഴ്ചയാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ദൃശ്യമാകുന്നത്.
തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് കൊളത്തൂരിൽ സംഭവിക്കുന്നത്. വരും മണിക്കൂറുകളിൽ ലീഡ് നിലകളിൽ മാറ്റമുണ്ടാകുമോ അതോ വിജയിന്റെ പാർട്ടി ഭരണത്തിലേക്ക് നീങ്ങുമോ എന്നാണ് രാജ്യം ഇപ്പോൾ ഉറ്റുനോക്കുന്നത്.
Summary: In a shocking turn of events during the 2026 Tamil Nadu Assembly elections, Chief Minister M.K. Stalin is trailing for the fifth consecutive round in his stronghold of Kolathur. Actor Vijay’s TVK is dominating the trends, leading in 106 seats across the state, while AIADMK and DMK follow with 74 and 54 seats, respectively. The unprecedented lead of a debut party has shaken the foundations of the traditional Dravidian majors.

