വാഷിംഗ്ടൺ: ഇറാനെതിരെയുള്ള യു.എസ് സൈനിക നീക്കങ്ങൾക്ക് ഇതുവരെ 3,750 കോടി ഡോളർ (37.5 ബില്യൺ ഡോളർ) ചെലവായതായി യു.എസ് പ്രതിരോധ സെക്രട്ടറി പിറ്റ് ഹെഗ്സെത്ത്. ട്രംപ് ഭരണകൂടം ആവശ്യപ്പെട്ട അധിക ഫണ്ടിനെക്കുറിച്ച് വിശദീകരിക്കാൻ സെനറ്റ് അപ്രോപ്രിയേഷൻസ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായപ്പോഴാണ് അദ്ദേഹം ഈ കണക്കുകൾ വ്യക്തമാക്കിയത്.(Pete Hegseth tells Senate US Iran war cost reaches 37 point 5 billion dollars seeks additional funding)
സൈനിക ആവശ്യങ്ങൾക്കും കർഷകർക്കുള്ള സഹായത്തിനുമായി ട്രംപ് ഭരണകൂടം തയാറാക്കിയ 9,500 കോടി ഡോളറിന്റെ (95 ബില്യൺ ഡോളർ) ബജറ്റ് പാക്കേജിൻ മേൽ സെനറ്റിൽ കടുത്ത തർക്കവും പ്രതിഷേധവും അരങ്ങേറി. ഇറാനെതിരെയുള്ള യുദ്ധത്തിനായി പെന്റഗൺ വകയിരുത്തിയ വിഭവങ്ങൾ പുനഃസ്ഥാപിക്കാൻ 8,760 കോടി ഡോളറിന്റെ അധിക ഫണ്ടാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ അധിക ഫണ്ട് അനുവദിച്ചില്ലെങ്കിൽ വലിയ പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്ന് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകി.
അതിനിടെ, ഹെഗ്സെത്തിന്റെ മൊഴിയെടുക്കലിനിടെ നിരവധി തവണ പ്രതിഷേധക്കാർ തടസ്സം സൃഷ്ടിച്ചു. ജൂലൈ തുടക്കം മുതൽ ഇതുവരെ 17 യു.എസ് സൈനികർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് പെന്റഗൺ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇനിയും അധിക ഫണ്ട് നൽകുന്നത് യു.എസിനെ മറ്റൊരു വിനാശകരമായ യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന് ഡെമോക്രാറ്റ് സെനറ്റർ പാറ്റി മുറെ ആരോപിച്ചു. കൂടാതെ, യുദ്ധത്തിന്റെ തുടക്കത്തിൽ ഇറാനിലെ പ്രാഥമിക വിദ്യാലയത്തിന് നേരെ നടന്ന ആക്രമണത്തെക്കുറിച്ചുള്ള പെന്റഗൺ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Story Summary
US Defence Secretary Pete Hegseth informed a Senate committee that the war against Iran has cost $37.5 billion so far, defending President Donald Trump’s $95 billion budget package. Amid protests and intense questioning from Democrats, Hegseth warned of severe military shortfalls without additional funding, while lawmakers criticized the rising human and financial toll of the conflict.


